ബെംഗളൂരു: രാജ്യത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് മൻ കി ബാത്ത് എന്ന് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ വികാരമാണ് ഈ പ്രതിമാസാധിഷ്ഠിത പരിപാടി. എല്ലാ വീടുകളിലും മൻ കി ബാത്ത് മുഴങ്ങുന്നത് രാജ്യത്തിന്റെ ആവിഷ്‌കാരമാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദേശിക്കാനുമുള്ള വേദികൂടിയാണ് ഇതെന്നും ബൊമ്മൈ പറഞ്ഞു.
മൻ കി ബാത്തിലൂടെ ഗ്രാമങ്ങളിൽ ചെറിയ തൊഴിൽ ചെയ്യുന്ന ആളുകളെ ഉയർത്തികൊണ്ട് വരുകയും സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. ആശയങ്ങൾ കൈമാറാൻ ഒരുവേദി കണ്ടെത്തുകയാണെങ്കിൽ അത് രാജ്യത്തിന് മൊത്തത്തിൽ പ്രചോദനമായിരിക്കും. മൻ കി ബാത്തിലൂടെ ഇത്തരമൊരുവേദിയാണ് തുറന്നിരിക്കുന്നത്. പ്രധാനമന്ത്രി മികച്ച നേതാവാണെന്നും ഈ പരിപാടിയുടെ 100-ാം എപ്പിസോഡ് നടത്തിയതിൽ അഭിനന്ദിക്കുന്നുവെന്നും ബൊമ്മൈ പറഞ്ഞു.
2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് എന്ന പൗര-സമ്പർക്ക പരിപാടി ആരംഭിച്ചത്. സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി ഒന്നിലധികം സാമൂഹിക ഗ്രൂപ്പുകളെ അഭിസംബോധന ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ പ്രധാന സ്തംഭമായി ഇത് മാറി. ഇതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നു.
Comments