ടുണീഷ്യ:കടൽ തീരങ്ങളിൽ അഭയാർത്ഥികളുടെ മൃതശരീരങ്ങൾ അടിയുന്നത് പതിവാകുന്നു. സംസ്‌കാരം നടത്താൻ പുതിയ ശ്മശാനങ്ങൾ ഒരുക്കി ടുണീഷ്യ. മെഡിറ്ററേനിയൻ കടൽ വഴി യുറോപ്പിലെത്താൻ ശ്രമിക്കുന്ന അഭയാർത്ഥികൾ പ്രധാന ഇടത്താവളമായി തിരഞ്ഞെടുക്കുന്ന ആഫ്രിക്കൻ രാജ്യമാണ് ടുണിഷ്യ. അടുത്തകാലത്തായി കടൽ കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്.
യുറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർ പ്രധാനമായും ഗതാഗതാത്തിനായി കടൽ മാർഗ്ഗമാണ് തിരഞ്ഞെടുക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത് ബോട്ടുകളിലും ചെറിയ കപ്പലുകളുമാണ് യാത്രയ്‌ക്കായി ഇവർ തിരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ യാത്രമദ്ധ്യേ അപകടമരണങ്ങൾ പതിവാണ്.
ടുണീഷ്യൻ ബിച്ചുകളിൽ കുട്ടികളുടെയും ഗർഭിണികളുടേയും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ വർഷം സ്ഫാക്‌സ് മേഖലയിൽ നിന്നു മാത്രം 8,000 ലധികം ശരീരങ്ങളാണ് കണ്ടെടുത്തത്. 2023-ലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം ഈ മേഖലയിൽ 300 മൃതശരീരങ്ങൾ ദഹിപ്പിക്കേണ്ടി വന്നതായി റെഡ് ക്രസന്റ് വെളിപ്പെടുത്തി. ഇത്രയധികം ശവശരീരങ്ങൾ ഒരേ ദിവസം സംസ്‌കരിക്കേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാണ് ടുണിഷ്യൻ പ്രദേശിക ഭരണകൂടങ്ങൾക്ക് സൃഷ്ടിക്കുന്നത്.
യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ മൂലം സ്വന്തം രാജ്യത്ത് നിന്ന പാലയനം ചെയ്യേണ്ടി വരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി യുഎൻ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.















