ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 135 ഇന്ത്യക്കാരെ കൂടി സുഡാനിൽ നിന്ന് ഒഴിപ്പിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130 ജി വിമാനത്തിലാണ് ഇവർ ജിദ്ദയിലേയ്‌ക്ക് പുറപ്പെട്ടത്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
സുഡാൻ പോർട്ടിൽ നിന്ന് ജിദ്ദയിലേയ്‌ക്ക് പുറപ്പെടുന്ന 18-ാമത്തെ സംഘമാണിത്. അവിടെ നിന്നും അവരെ ഓപ്പറേഷൻ കാവേരിയുടെ കീഴിൽ ഇന്ത്യയിലേയ്‌ക്ക് എത്തിക്കും. കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ സുഡാൻ പോർട്ടിൽ നിന്ന് 122 ഇന്ത്യക്കാരുമായി 17-ാമത്തെ സംഘം ജിദ്ദയിൽ എത്തിയിരുന്നതായി അധികൃതർ അറിയിച്ചു.
ജിദ്ദയിൽ നിന്ന് വാണിജ്യ വിമാനങ്ങളിലും വ്യോമസേന വിമാനങ്ങളിലുമാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നത്. കൂടാതെ, രണ്ട് വ്യോമസേന വിമാനങ്ങളാണ് സുഡാൻ പോർട്ടിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നത്. സൈന്യവും ആർഎഎഫും തമ്മിലുള്ള പോരാട്ടം സുഡാനെ തീർത്തും യുദ്ധഭൂമിയാക്കിയിരിക്കുകയാണ്.
Comments