ടെഹ്‌റാൻ : യുനെസ്‌കോയുടെ ലോക മാദ്ധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ഇറാനിലെ ഹിജാബ് വിരുദ്ധ പോരാളികളായ വനിത മാദ്ധ്യമപ്രവർത്തകർക്ക്. ഇറാനി വനിതാ മാദ്ധ്യമപ്രവർത്തകരായ ഇലാഹെഹ് മുഹമ്മദി, നിലോഫർ ഹമേദി, നർഗീസ് മുഹമ്മദി എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. നിലവിൽ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് മൂവരും നിലവിൽ ഇറാൻ ഭരണകൂടത്തിന്റെ തടവിലാണ്.
ഹിജാബ് ധരിക്കാത്തതിന് മതനിയമ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സെപ്തംബറിലാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. മഹ്‌സയുടെ സംസ്‌കാരത്തെ പറ്റി വാർത്ത പുറത്തുകൊണ്ടുവന്നത പുരസ്‌ക്കാരത്തിന് അർഹയായ ഇലാഹെഹ് ആണ്.
സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മഹ്‌സ മരിച്ചതെന്ന വിവരം നിലോഫറിന്റെ വാക്കുകളിലൂടെയാണ് ലോകം അറിഞ്ഞത്. തീവ്ര മത നിയമങ്ങളുള്ള ഇറാൻ പോലുള്ള രാജ്യത്ത് വർഷങ്ങളായി മാദ്ധ്യമ പ്രവർത്തക എന്നനിലയിലും ആക്ടിവിസ്റ്റ് എന്ന് നിലയിലും കാഴ്ചവച്ച പ്രവർത്തനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് നർഗീസിന് അംഗീകാരം ലഭിച്ചത്.
Comments