കോട്ടയം: കേരളാ സ്റ്റോറി നിരോധിക്കണമെന്ന ആവശ്യം തികച്ചും നാടകമാണെന്ന് പി.സി. ജോർജ്. സത്യമെന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ, എതിർക്കുന്നവർക്ക് ഒന്നുകില്‍ ഭയം, അല്ലെങ്കില്‍ വോട്ട് കിട്ടുന്നതിനുള്ള അഭ്യാസം എന്നേ കരുതാൻ സാധിക്കുള്ളുവെന്നും പി.സി. ജോർജ് പറഞ്ഞു. സാമൂഹിക മൗലികാവകാശ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ സംബന്ധിച്ച് തമ്പ് ഫിലിം സൊസൈറ്റിയുടെയും തപസ്യ കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദി കേരളാ സ്റ്റോറി സിനിമയ്‌ക്ക് മുന്നേ എന്തെല്ലാം വിശ്വാസവേദനകള്‍ സഹിച്ച സമൂഹമാണ് സിനിമ കൊണ്ട് പ്രതികരിക്കുന്നതെന്ന് തിരിച്ചറിയണം. ഇത്രയും കാലം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടിയവര്‍ ഇപ്പോള്‍ മറിച്ച് പറയുന്ന പ്രഹസനവും നമ്മള്‍ കാണുന്നുണ്ടെന്നും പി.സി ജോർജ്ജ് അഭിപ്രായപ്പെട്ടു.
ചർച്ചയിൽ തപസ്യ സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണന്‍ പി.ജി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജയദേവ് വി ജി അഡ്വ. രാജേഷ് പല്ലാട്ട് (പ്രസിഡന്റ്, മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി) തമ്പ് ഫിലിം സൊസൈറ്റി സെക്രട്ടറി അഡ്വ.അനില്‍ ഐക്കര, അഡ്വ.ലിജി എല്‍സ ജോണ്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു.
Comments