ദിസ്പൂർ: അസമിൽ 25,00കോടിരൂപയുടെ പദ്ധതികൾക്ക് തറക്കലിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പൊതുമാരാമത്ത് വകുപ്പ് ,പബ്ലിക്ക് ഹെൽത്ത് എഞ്ചിനിയറിംങ് വകുപ്പ്, ആരോഗ്യകുടുംബക്ഷേമ വകുപ്പുകൾ തുടങ്ങിയവയുടെ കീഴിൽ, 46-ഓളം പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. കാർബി ആംഗ്ലോങിലെ സ്വയംഭരണ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 922 കോടിരൂപയിൽ ഹാംരെൻ-ഹൗഘട്ടിനെ ബന്ധിപ്പിക്കുന്ന 75 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നവീകരണം, 26കോടിരൂപാ ചെലവിൽ പുതിയ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഓഫീസ് സമുച്ചയം എന്നിവ അദ്ദേഹം എടുത്ത് പറഞ്ഞു. ഇത് കാർബി ആംഗ്ലോങിലെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിൽ ഏറെ നിർണായകമാണ്. സംസ്ഥാനത്ത് 300 കോടിരൂപാ ചെലവിൽ 130 മാതൃകാ അംഗണവാടികൾ നിർമ്മിക്കുന്നു. ജൽ ജീവൻ മിഷന് പദ്ധതിക്കായി 895 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം സംസ്ഥാന- കേന്ദ്രസർക്കാരുകൾ കാർബിയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ ഒരു നടോയ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് വരും വർഷങ്ങളിൽ പ്രതിമാസം 1400 രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാർബിയിലെ വികസനത്തിന് കൗൺസിലർ ചീഫ് എക്സിക്യൂട്ടീവ് തുലിറാം റോങ്ഹാങിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ദിഫുവിനടുത്തുള്ള ദില്ലായിലെ കാർബി സ്റ്റുഡൻസ് അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റിയുടെ 50-ാം വാർഷിക പൊതുയോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. കാർബി സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിൽ കാർബി സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. അവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി പ്രവർത്തിക്കാനും സിവിൽ സൊസൈറ്റി അംഗങ്ങളോട് അദ്ദേഹം പറഞ്ഞു.
Comments