ന്യുഡൽഹി: പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ സാധിക്കില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രിയുടെ വിമർശനം. പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്താൻ എപ്പോൾ ഒഴിഞ്ഞ് പോകും എന്ന് മാത്രമാണ് സംസാരിക്കാനുള്ളതെന്നും ജയ്ശങ്കർ പറഞ്ഞു.
ഭീകരവാദത്തിലെ പാകിസ്താനുള്ള പങ്ക് അവരുടെ വിശ്വാസ്യത കൂടുതൽ നഷ്ടപ്പെടുത്തുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. കശ്മീർ വിഷയത്തിൽ ബിലാവൽ ഭൂട്ടോ നടത്തിയ പ്രതികരണങ്ങൾ ഇന്ത്യ തള്ളുന്നതായും അദ്ദേഹം പറഞ്ഞു.
പാകിസ്താനിൽ ഭീകരവാദം ഇപ്പോൾ ഒരു വ്യവസായമായി മാറി എന്ന് അദ്ദേഹം വിമർശിച്ചു. ഭീകരവാദത്തിന്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിന്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ചയുടെ സാധ്യതയും എസ് ജയ്ശങ്കർ തള്ളിക്കളഞ്ഞു. ജൂലൈയിൽ നടക്കുന്ന ഉച്ചകോടിയുടെ അജണ്ടയ്‌ക്ക് യോഗത്തിൽ രൂപരേഖയായി.
Comments