ഇസ്ലാമാബാദ്: പാകിസ്താനിൽ പെൺകുട്ടികളെ നിർബന്ധ മതപരിവർത്തനത്തിന് വിധേയയാക്കുന്നതായി അന്താരാഷ്‌ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ഹിന്ദു കുടുംബങ്ങളിൽ നിന്നുള്ള 50 അംഗങ്ങളെയാണ് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്തത്.
പാകിസ്താനിലെ തെക്കൻ സിന്ധ് പ്രവിശ്യയിൽ പത്ത് ഹിന്ദു കുടുംബങ്ങളിൽ നിന്നുള്ള 50 അംഗങ്ങളെ ഇസ്ലാം മതത്തിലേക്ക് നിർബന്ധിതമതപരിവർത്തനത്തിന് വിധേയമായി. 23 സ്ത്രീകളും 27 പെൺകുട്ടികളെയുമാണ് നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയത്.
ഇതിനെ തുടർന്ന്, ഏപ്രിൽ 26 ന് പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ ലാഹോർ പ്രസ് ക്ലബ്ബിന് പുറത്ത് തടിച്ചുകൂടിയിരുന്നു. രാജ്യത്ത് ക്ഷേത്രങ്ങളും പള്ളികളും കത്തിക്കുകയും മതനിന്ദ ആരോപിച്ച് ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുകയാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് ന്യൂനപക്ഷ നേതാക്കൾ പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് ന്യൂനപക്ഷ സമുദായത്തിലെ മൂന്ന്-നാല് അംഗങ്ങളെ ബോധപൂർവം കൊല്ലുകയും അഹമ്മദിയ പള്ളികൾ തകർക്കുകയും ചെയ്യുന്ന ഇത്തരം സംഭവങ്ങളിൽ അടുത്ത കാലത്തായി വർദ്ധനവുണ്ടായിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
Comments