ഭോപ്പാൽ: ഭീകരവാദത്തിന്റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രമായ കേരള സ്റ്റോറിക്ക് നികുതിയിളവ് അനുവദിച്ച് മദ്ധ്യപ്രദേശ് സർക്കാർ. പ്രണയ കെണിയിൽ അകപ്പെടുത്തി യുവതികളെ ഇസ്ലമാക്കിമാറ്റി ഭീകരസംഘടനയായ ഐഎസിലേക്ക് എത്തിക്കുന്ന കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ദ കേരള സ്റ്റോറി. ചിത്രം റീലീസ് ആകുന്നതിന് മുൻപ് തന്നെ ബിജെപിയും വിവിധ സാംസ്‌കാരിക സംഘടകളും നികുതി എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് ആവശ്യപ്പെട്ടിരുന്നു.തുടർന്ന് കേരള സ്റ്റോറി സംസ്ഥാനത്ത് നികുതി ഇല്ലാതെ പ്രദർശിപ്പിക്കാമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്റിലൂടെ വെളിപ്പെടുത്തി.
ഭീകരവാദത്തിന്റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രമാണ് കേരള സ്‌റ്റോറി. മദ്ധ്യപ്രദേശിൽ ചിത്രം ടാക്‌സ് ഫ്രീ ആക്കാൻ തീരുമാനിച്ചു എന്ന് ട്വിറ്റർ വീഡിയോയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ദ കേരള സ്റ്റോറിക്ക് ദേശീയതലത്തിൽ റെക്കോഡ് വരുമാനം ആണ്. ഏഴരക്കോടി രൂപയാണ് ഒരു ദിവസത്തെ കളക്ഷൻ. ഇതേത്തുടർന്ന് കൂടുതൽ തിയെറ്ററുകളിൽ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. പ്രശസ്ത സംവിധായകനായ സുദീപ്‌തോ സെന്നാണ് ചിത്രം ഒരുക്കിയത്.
Comments