മലപ്പുറം: താനൂർ ബോട്ടപകടത്തിൽ പരപ്പനങ്ങാടിയിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേരും മരിച്ചു. സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും ഇവരുടെ കുട്ടികളുമാണ് മരണപ്പെട്ടത്. പെരുന്നാൾ പ്രമാണിച്ചാണ് പരപ്പനങ്ങാടിയിലെ കുടുംബവീട്ടിൽ എല്ലാവരും ഒത്തുകൂടിയത്. അവധിക്കാലമായതിനാൽ കളുടെളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരം സന്ദർശിക്കാനായി ഇവർ പോയത്.
തിരൂരങ്ങാടി ആശുപത്രിയിൽ ആയിരുന്നു ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം എല്ലാവരുടെയും മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകി. സീനത്ത് ഷംന, ഹസ്ന, സഫ്ന, ജൽസിയ, ജരീർ, നൈറ, റുഷ്ദ, സഹറ, റസീന, ഫിദ എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ നില ഇതീവ ഗുരുതരമായി തുടരുന്നു.
സംഭവത്തെ തുടർന്ന് ഇന്ന് പരപ്പനങ്ങാടി നഗരസഭ ഹർത്താൽ ആചരിക്കുന്നു.















