ന്യൂഡൽഹി: മുസ്ലീം വിഭാഗങ്ങൾക്ക് ഇപ്പോഴും ഔപചാരീക വിദ്യാഭ്യാസം നേടുന്നതിൽ ഉദാസീനതയെന്ന് പഠന റിപ്പോർട്ട്. ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ പ്രൊഫസറായ റുബീന തബാസത്തിന്റെ പഠനത്തിലാണ് മുസ്ലീം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസം നേടുന്നതിൽ കുറവ് വരുത്തുന്നത് ബുർഖ, ചെറിയ പ്രായത്തിലെ വിവാഹം എന്നിവയാണ് കാരണമായി ചൂണ്ടി കാട്ടുന്നത്.
പഠനം പൂർത്തിയാകാത്ത മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുകയാണ്. സ്കൂളിൽ ചേരുന്ന മുസ്ലീം
വിഭാഗത്തിൽ നിന്നുള്ളവരുടെ എണ്ണം കുറയുന്നതായും പഠനം പൂർത്തിയാക്കത്തവരുടെ എണ്ണം കുടുന്നതായും പഠനം നിരീക്ഷിക്കുന്നു. ജനസംഖ്യയുടെ 27 ശതമാനം ആളുകൾ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള പശ്ചിമ ബംഗാളിൽ പഠനം പാതി വഴിക്ക് നിർത്തുന്നവർ 27.2 ശതമാനം കുട്ടികളാണ്. ബീഹാറിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരുടെ കൊഴിഞ്ഞ് പോക്ക് 13.9 ശതമാനമാണ്. എന്നാൽ മുസ്ലീം
വിഭാഗത്തിൽ നിന്നുള്ളവരുടെ വരുമാനത്തിൽ സാരമായ വർധനയുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിൽ കാര്യമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും പഠനം വിശദമാക്കുന്നു.
മൗലാന അബുൾ കലാം ആസാദിന് ശേഷം ഒരു മുസ്ലീം
നേതാവ് പോലും വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിട്ടില്ലെന്നും പഠനം നിരീക്ഷിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഒബ്ജെക്റ്റീവ് സ്റ്റഡീസ് ആണ് പഠനം പുറത്ത് വിട്ടിട്ടുള്ളത്. കൊഴിഞ്ഞ് പോക്കിന്റെ ദേശീയ ശരാശരിയേക്കാളും കൂടുതലാണ് മുസ്ലീം
വിഭാഗത്തിലാണ്. പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊഴിഞ്ഞ് പോക്ക് അധികമാണെന്നും പഠനം പറയുന്നു. 6-14 വയസ് വരെയുള്ള കുട്ടികൾക്ക് നിയമം അനുസരിച്ച് വിദ്യാഭ്യാസം രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. എന്നാൽ 15 വയസിന് ശേഷം മുസ്ലീം സമുദായത്തിൽ രക്ഷിതാക്കൾ കുട്ടികളെ ജോലി ചെയ്യുന്നതിന് നിർബന്ധിതരാക്കുന്നു.
മുസ്ലീം സമുദായം വിദ്യാഭ്യാസത്തിനായി പണം ചെലവിടുന്നത് കുറവാണ്. എന്നാൽ രാജ്യത്തെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളുടെ പ്രധാന പരിഗണന വിദ്യാഭ്യാസമാണെന്നും പഠനം പറയുന്നു. മറ്റ് സമുദായത്തിൽ നിന്നുള്ള പെൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ദുർബലർ മുസ്ലീം സമുദായത്തിലെ പെൺകുട്ടികളാണ്. സമുദായത്തിൽ ആൺകുട്ടികളുടെ പഠനത്തിന്റെ കാര്യങ്ങളിലും വലിയ മാറ്റങ്ങളില്ല.
Comments