ന്യൂഡൽഹി: യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമായ കേരള സ്റ്റോറിയെ എതിർക്കുന്ന എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഭീകരവാദ സംഘടനകൾക്കൊപ്പം നിൽക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ഈ സിനിമയെ എതിർക്കുന്ന എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഭീകരവാദ സംഘടനകൾക്കൊപ്പം നിൽക്കുകയാണെന്ന് എന്റെ വിശ്വാസം. യുവതികളെ ഭീകരവാദ സംഘടനകളുടെ വരുതിയിലാക്കാനായി അവരെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യുന്നതാണ് കേരള സ്റ്റോറി ചർച്ച ചെയ്യുന്നത്. രാജ്യത്തെ പൗരന്മാരെ സിനിമ കാണുന്നതിൽ നിന്ന് വിലക്കുന്ന രാഷ്‌ട്രീയ സംഘടനകൾ ഇത്തരം ഭീകരവാദ രീതിയ്‌ക്ക് പിന്തുണ നൽകുകയാണ് ചെയ്യുന്നത്. കേരള സ്റ്റോറി ഒരു മുന്നറിയിപ്പാണ്, അല്ലാതെ വിനോദത്തിന് വേണ്ടിയുള്ളതല്ല- സ്മൃതി ഇറാനി പറഞ്ഞു.
ബോക്‌സ്ഓഫീസിൽ വിജയകരമായി മുന്നേറുന്ന കേരള സ്റ്റോറി വെള്ളിയാഴ്ച 37 രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിലെ നായിക ആദാ ശർമയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമയ്‌ക്ക് പിന്തുണ അറിയിച്ച പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയും ചെയ്തു താരം. നിലവിലെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് സിനിമ. തന്റെ പ്രകടനത്തെ അഭിനന്ദിച്ചവർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
Comments