കൊച്ചി : ആരോഗ്യപ്രവർത്തകരെ ഏതു ക്രിമിനലിനും വന്ന് ആക്രമിക്കാവുന്ന സ്ഥിതി ഇനി ഉണ്ടാകരുതെന്ന നിർബന്ധം സംസ്ഥാന സർക്കാരിനുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഡോക്ടർമാരുടെയും മറ്റും ആരോഗ്യസുരക്ഷയ്‌ക്കുള്ള നിയമനിർമ്മാണത്തിനുള്ള ഒരുക്കത്തിലാണ് സർക്കാർ. കഴിഞ്ഞ സമ്മേളനം പ്രതിപക്ഷം അലങ്കോലമാക്കിയതിനാൽ നിയമനിർമ്മാണത്തിനു സാധിച്ചില്ല.
2024ൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആർഎസ്എസ് ഹിന്ദുത്വ രാഷ്‌ട്രം പ്രഖ്യാപിക്കും. ബിജെപിയെ മാറ്റി നിർത്തുകയല്ലാതെ മറ്റ് വഴികളില്ല . മതനിരപേക്ഷത തെളിനീരുപോലെ ഒഴുകുന്ന കേരളം. അതിനാൽ നാം അതിനെ പ്രതിരോധിക്കാൻ ജാഗ്രത പുലർത്തണം.
സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജി മാത്രം ആണെന്ന അഭിപ്രായം സിപി എമ്മിനില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ രക്തസാക്ഷിത്വം വരിച്ച നിരവധി ആളുകളുണ്ട്. ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും സുബാഷ് ചന്ദ്ര ബോസുമടക്കം രക്തസക്ഷികളുടെ പ്രവർത്തനഫലമായി കൂടിയാണ് സ്വാതന്ത്ര്യം ലഭിച്ചത്. മഹാത്മ ഗാന്ധി മാത്രം നടത്തിയ പരിശ്രമത്തിന്റെ ഭാഗമായല്ല സ്വാതന്ത്ര്യം കിട്ടിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Comments