കർണാടകയിൽ സിപിഎമ്മിനുണ്ടായ കനത്ത തോൽവിയാണ് തനിക്ക് ഹരം സമ്മാനിച്ചതെന്ന് നടൻ ജോയ് മാത്യു. കർണാടകയിൽ നോട്ടയ്‌ക്ക് കിട്ടയതിനേക്കാൾ കുറവ് വോട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. കമ്യൂണിസ്റ്റുകളുടെ കർണാടക ബലിയാണ് നടന്നത്. കമ്യൂണിസ്റ്റ് വ്യാജന്മാരെ കർണാടകയിലെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ജോയ് മാത്യു പറഞ്ഞു.
‘ഞാനൊരു കോൺഗ്രസുകാരനല്ല. എങ്കിലും കർണാടകയിലെ കോൺഗ്രസിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നതാണ്. വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്യൂണിസ്റ്റുകളുടെ
കർണ്ണാടക ബലിയാണ്. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും നാൽപ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി. അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി എന്നെ കൂക്കിവിളിച്ചു, കുരിശേറ്റി’.
‘എന്നാൽ കർണാടകത്തിൽ നോട്ടക്ക് (അതായത് ആരെയും വേണ്ടാത്തവർക്ക്) കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്. അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോൺഗ്രസ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാർട്ടികളെയാണ്. ഒന്ന് പിടിച്ചു നിൽക്കുന്നുണ്ട്. മറ്റവൻ അടപടലം ഇല്ലാതായി.ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?’- എന്ന് ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments