തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ആക്രമിച്ച യാത്രക്കാരനെ സഹയാത്രികർ ചേർന്ന് കീഴ്പ്പെടുത്തി. നഗരൂർ സ്വദേശി ആസിഫ് ഖാനെയാണ് സഹയാത്രികർ കീഴ്പ്പെടുത്തി പോലീസിനെ ഏൽപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേയ്ക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അഴാംകോണത്തിനു സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം. യാതൊരുവിധ പ്രകോപനവും കൂടാതെ പെട്ടെന്ന് ഡ്രൈവറുടെ അടുത്തേക്ക് ചെന്ന് പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആക്രമണമേറ്റതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവർ പെട്ടെന്ന് റോഡിന് ഒരുവശത്ത് നിർത്തിയത് മൂലം വൻ അപകടമാണ് ഒഴിവായത്. തുടർന്ന് സഹ യാത്രികർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി കല്ലമ്പലം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് ബസിലെ മാറ്റ് യാത്രക്കാർ പറഞ്ഞു. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം കെ സ്വിഫ്റ്റ് ജീവനക്കാർ തല്ലിയതായി ഓട്ടോക്കാരൻ പരാതി ആരോപിച്ചിരുന്നു. വാഹനം ഉരസിയതിനെ തുടർന്ന് ബസ് മുന്നിൽ ചവിട്ടി നിർത്തി ഇറങ്ങി വന്ന കണ്ടക്ടർ മർദ്ദിച്ചുവെന്നാണ് ഓട്ടോ ഡ്രൈവർ പരാതി നൽകിയത്. കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവൽ എന്ന ഓട്ടോ ഡ്രൈവറിനാണ് മർദ്ദനമേറ്റത്. ഏറ്റുമാനൂരിനടുത്ത് കാരിത്താസ് ജംഗ്ഷനിലായിരുന്നു ആക്രമണം നടന്നത്.
Comments