ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ പ്രവർത്തകർ പാകിസ്താൻ സിന്ദാബാദ് വിളിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കർണാടകയിലെ ബെലഗാവിയിലാണ് കോൺഗ്രസ് പ്രവർത്തകർ മതിമറന്ന് പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയത്. കോൺഗ്രസ് പതാകയേന്തിയായിരുന്നു പ്രകടനം. പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കാൻ മുൻ നിരയിലുണ്ടായിരുന്നു. ഇതിന് പിന്നാലെ പോലീസ് ഐപിസി സെക്ഷൻ 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
“Pakistan Zindabad” Slogans raised in Belagavi, Karnataka
That too in front of the police. Wow!
pic.twitter.com/p8KaOi69e2— BALA (@erbmjha) May 13, 2023
പിഎഫ്‌ഐ, എസ്ഡിപിഐ പ്രവർത്തകരുടെയും ഇസ്ലാമിസ്റ്റുകളുടെയും വോട്ട് കോൺഗ്രസിന് ലഭിച്ചെന്ന ആരോപണം നിലനിൽക്കവേയാണ് പരസ്യമായി പ്രവർത്തകർ പാകിസ്താൻ സിന്ദാബാദ് വിളിച്ചത്. കോൺഗ്രസിന്റെ ജയത്തിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം എംഎൽഎമാരിൽ ഒരാൾക്ക് നൽകണമെന്ന ആവശ്യവുമായി സുന്നി ഉലമ ബോർഡ് രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം സമുദായത്തിന് വേണ്ടി സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അത് സാധിച്ച് നൽകേണ്ടത് കോൺഗ്രസിന്റെ കടമയാണ് എന്നാണ് ബോർഡിന്റെ അവകാശവാദം.
Comments