തൃശൂർ: വഴിപാട് കൗണ്ടറിൽ സാമ്പത്തിക തിരിമറി നടത്തിയ ക്ലർക്കിന് സസ്‌പെൻഷൻ. താമരയൂർ സ്വദേശിയുമായ യുഡി ക്ലർക്ക് വിഷ്ണു മുരളിയെയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ സസ്‌പെൻഡ് ചെയ്തത്. ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലാണ് ഇയാൾ തിരിമറി നടത്തിയത്.
തൊട്ടടുത്ത കൗണ്ടറിലെ ക്ലർക്കുമാർ പുറത്ത് പോകുന്ന സമയത്ത് ആ കൗണ്ടറിൽ നിന്ന് ടിക്കറ്റ് അടിച്ച് നൽകുകയും പണം കൈവശം വെയ്‌ക്കുകയുെ ചെയ്തതായാണ് പരാതി. കണക്ക് അനുസരിച്ച് പണം കൗണ്ടറിലെത്താതെ വന്നതോടെയാണ് സംശയം തോന്നിയത്. ഇതിന് പിന്നാലെയാണ് മറ്റ് ക്ലർക്കുമാർ വിവരം ക്ഷേത്രംഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി മനോജ്കുമാർ നടത്തിയ അന്വേഷണത്തിലാണ് തിരിമറി നടന്നതായി കണ്ടെത്തിയത്.
തുടർന്ന് അഡ്മിനിസ്‌ട്രേറ്റർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി ഇയാളെ സസ്‌പെൻഡ് ചെയ്തത്. പോലീസിൽ പരാതിപ്പെടുമെന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.
Comments