അയോദ്ധ്യ: വിശ്വാസി സമൂഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്രം. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ അതിന്റെ പൂർണതയ്‌ക്ക് വേണ്ടിയുള്ള ഭക്തിനിർഭരമായ കാത്തിരിപ്പിലാണ് വിശ്വാസികൾ. ക്ഷേത്രത്തിന്റെ അമ്പത് ശതമാനത്തിലധികം നിർമാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചിത്രങ്ങൾ കേന്ദ്രമന്ത്രിമാരടക്കമുള്ളവർ പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ, ശ്രീരാമക്ഷേത്രത്തിന്റെ ഭാഗമായി കല്ലുകളിൽ കൊത്തിയെടുത്ത ശില്പങ്ങളുടെ ചിത്രങ്ങളാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്.
അടുത്ത വർഷത്തോടെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ഭഗവാൻ രാം ലല്ലയുടെ വിഗ്രഹത്തിന് പുറമെ, ഹിന്ദു ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള 3,600 ശില്പങ്ങൾ ക്ഷേത്രത്തിൽ സ്ഥാപിക്കും. ‘നമ്മുടെ ശാസ്ത്രങ്ങളിൽ നിന്നുള്ള കഥകളെ അടിസ്ഥാനമാക്കി മനോഹരമായ പ്രതിമകൾ കല്ലിൽ കൊത്തിയെടുക്കുന്നു. നിർമ്മാണ ഷെഡ്യൂൾ അനുസരിച്ച് അവ പിന്നീട് ശ്രീരാമ ജന്മഭൂമി മന്ദിറിലെ തൂണുകളിലും അടിത്തറയിലും മറ്റ് സ്ഥലങ്ങളിലും സ്ഥാപിക്കും’ എന്ന് കുറിച്ചു കൊണ്ടാണ് ശില്പങ്ങളുടെ ചിത്രങ്ങൾ ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ട്വിറ്റ് ചെയ്തിരിക്കുന്നത്.
Beautiful Statues are being carved on stone, based on stories from our Shastras.
They will be later pasted on pillars, base and other designated places in Shri Ram Janmabhoomi Mandir, as per the construction schedule. pic.twitter.com/2HIAhzLlmh
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) May 18, 2023
2023 അവസാനത്തോടെ രാമക്ഷേത്രം ഭാഗികമായി സജ്ജമാകും. അതായത് 2023 ഡിസംബറോടെ ശ്രീരാമന്റെ ശ്രീകോവിൽ സജ്ജമാകും. മകരസംക്രാന്തിക്ക് ശേഷം ഭക്തർക്കായി ശ്രീകോവിൽ തുറക്കും. ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലാലയുടെ വിഗ്രഹം 51 ഇഞ്ച് ആയിരിക്കും. 110 ഏക്കറിലാണ് രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങളുടെ പ്രൗഢിയോടെ ഒരു രാമക്ഷേത്രം നിർമ്മിക്കുക എന്നതായിരുന്നു ട്രസ്റ്റിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
Comments