ന്യുഡൽഹി: ഭാരതത്തിന്റെ പുതിയ പാർലെമെന്റ് മന്ദിരം സെൻട്രൽ വിസ്ത വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ ശക്തമായ മാദ്ധ്യമമായി മാറുമെന്ന് ലോക് സഭ സ്പീക്കർ ഓം ബിർള. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 140 കോടിയിൽ അധികം വരുന്ന ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 28-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രത്തിന് സമർപ്പിക്കും. വീർ സവർക്കറുടെ 140-ാം ജയന്തിയിലാണ് പാർലമെന്റ് രാജ്യത്തിന് സമർപ്പിക്കുന്നത്. ലോക്സഭയിൽ 888 അംഗങ്ങളെയും രാജ്യസഭയിൽ 384 അംഗങ്ങളെയും ഉൾക്കൊള്ളാൻ സൗകര്യമുള്ളതാണ് പുതിയ മന്ദിരം. നിലവിൽ ലോക്‌സഭയിൽ 543 അംഗങ്ങൾക്കും രാജ്യസഭയിൽ 250 അംഗങ്ങൾക്കുമാണ് ഇരിക്കാൻ സൗകര്യമുള്ളത്.
മെയ് 18 ന് ലോക്സഭാ സ്പീക്കർ പ്രധാനമന്ത്രിയെ കാണുകയും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിക്കുകയും ചെയ്തു. 1927-ൽ നിർമ്മിച്ച പാർലമെന്റ് മന്ദിരം 100 വർഷം പിന്നിടുകയാണ്. ഇതിന്റെ പശ്ചാതലത്തിലാണ് 2020 ഡിസംബറിൽ പ്രധാനമന്ത്രി പുതിയ പാർലമെന്റെ മന്ദിരത്തിന്റെ തറക്കല്ലിട്ടത്.
Comments