കോട്ടയം: വിവാദങ്ങൾക്കൊടുവിൽ എരുമേലി കണമലയിൽ രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ മയക്കുവെടി വെയ്‌ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ്. ഹൈറേഞ്ച് സിസിഎഫിനാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്‌ക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
കാട്ടുപോത്തിനെ മയക്കുവെടി വെച്ചശേഷം ഉൾവനത്തിൽ വിടണമെന്നാണ് നിർദ്ദേശം. കാട്ടുപോത്തിനെ വെടിവയ്‌ക്കാൻ തീരുമാനമില്ലെങ്കിൽ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വനംവകുപ്പ് ഓഫിസിലേക്ക് സമരം നടത്തുമെന്ന് നാട്ടുകാർ നേരത്തെ വ്യക്തമായിരുന്നു.
കാട്ടുപോത്തിനെ മയക്കുവെടി വെയ്‌ക്കുന്നതിനായുള്ള നടപടി എടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ ഇന്നലെ റോഡ് ഉപരോധിച്ച് സമരം നടത്തിയിരുന്നു. ഇതിനെതിരെ പോലീസ് നടപടി എടുത്തു. 45 നാട്ടുകാർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രണാഭയത്തോടെയാണ് നാട്ടുകാർ ഇവിടെ ജീവിക്കുന്നത്. കാട്ടുപോത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ട തോമസിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് പള്ളിയിൽ നടക്കും.
Comments