കോട്ടയം: കണമലയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വെടിയേറ്റതായി സംശയം. പോത്ത് ആക്രമണം നടത്തിയത് നായാട്ടുകാരുടെ ആക്രമണത്തെ തുടർന്നെന്ന് വനം വകുപ്പ് അറിയിച്ചു. നായാട്ടുകാർക്കായി അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. അതേസമയം ആക്രമണം നടത്തിയ കാട്ടുപോത്തിനെ കണ്ടെത്താനായിട്ടില്ല.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കണമല സെന്റ് തോമസ് പള്ളിയിൽ രാവിലെ ഒമ്പത് മണിയ്‌ക്ക് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. എന്നാൽ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലരുത് എന്ന വനം വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ കോലം നാട്ടുകാർ ചേർന്ന് കത്തിച്ചു. കലക്ടറുടെ ഉത്തരവ് നടപ്പാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആക്രമണത്തിന് ശേഷം ഓടിപ്പോയ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Comments