കോഴിക്കോട്: വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറായ ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിലായിരുന്നു സംഭവം.
സീറ്റില്ലാത്തതിനാൽ വിദ്യാർത്ഥിനി ബോണറ്റിൽ ഇരുന്നിരുന്നു. ഡ്രൈവർ പറഞ്ഞതിനാലാണ് ഇരുന്നതെന്നും യാത്രക്കിടെ ഡ്രൈവർ അതിക്രമം നടത്തിയെന്നുമാണ് വിദ്യാർത്ഥിനി പറയുന്നത്. ഇഖ്റ ആശുപത്രി ഭാഗത്ത് എത്തിയപ്പോൾ മുതൽ ഡ്രൈവർ ശരീരത്തിൽ സ്പർശിച്ചിരുന്നു എന്നാണ് ഇവരുടെ പരാതി. കുന്ദമംഗലത്ത് എത്തിയപ്പോഴാണ് ഇവർ പോലീസിൽ അറിയിച്ചത്. തുടർന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡ്രൈവറെ കസ്റ്റഡിയിൽ എടുത്ത ശേഷം കോഴിക്കോട് ഡിപ്പോയിൽ നിന്ന് മറ്റൊരു ഡ്രൈവറെ വരുത്തി ബസ് മാനന്തവാടിയിലേക്ക് യാത്രതിരിച്ചു.
Comments