പാലക്കാട് : മണ്ണാർക്കാട് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് സുരേഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. രാവിലെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂൺ 7 വരെ റിമാൻഡ് ചെയ്തിരുന്നു. അതേസമയം സംഭവം സർക്കാർ ഗൗരവത്തിൽ കാണുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
പാലക്കാട് ജില്ലാ കളക്ടറാണ് കൈക്കൂലിക്കാരനായ പാലക്കയം വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം ഒരു കോടിയിലേറെ രൂപയുടെ കൈക്കൂലി പണവും രേഖകളും സുരേഷിന്റെ പക്കൽ നിന്നും വിജിലൻ സംഘം കണ്ടെത്തിയ പശ്ചാത്തലത്തിൽ ആയിരുന്നു നടപടി. കഴിഞ്ഞ ഒരു മാസമായി സുരേഷ് വിജിലൻസ് നിരീക്ഷണത്തിലായിരുന്നു’.
എന്നാൽ കൈയിൽ കോടികൾ ഉള്ളപ്പോഴും സുരേഷ് കുമാർ ലളിത ജീവിതമാണ് പ്രതി നയിച്ചിരുന്നത്. താമസിച്ചിരുന്ന മുറിയുടെ വാടക 2500 രൂപ മാത്രം ലക്ഷങ്ങൾ സൂക്ഷിച്ചിരുന്ന മുറി പലപ്പോഴും തുറന്നിട്ട് പോകുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് റവന്യൂ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. കേസ് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ഇത്തരം പുഴുക്കുത്തുകൾ മികച്ച ജീവനക്കാർക്ക് അപമാനമെന്നും, വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും പരാതികളറിയിക്കാൻ ജൂൺ മാസം മുതൽ ടോൾ ഫ്രീ നമ്പർ നിലവിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സുരേഷ് കുമാറിന് ബിനാമികൾ ഉണ്ടോ എന്നതും ഉദ്യോഗസ്ഥനിൽ നിന്നും കൈക്കൂലി പണത്തിന്റെ വിഹിതം മറ്റേതെങ്കിലും ഉദ്യോഗസ്ഥർ കൈപ്പറ്റിയിട്ടുണ്ടോ എന്ന് ഉൾപ്പെടെ വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
Comments