എറണാകുളം: അരിക്കൊമ്പന്റെ പേരിൽ ഒരു രൂപപോലും പിരിച്ചിട്ടില്ലെന്ന് സാറാ റോബിൻ. കെയർ ആൻറ് കൺസേൺ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് സാറ. സംഭവത്തിൽ അഡ്വ. ശ്രീജിത്ത് പെരുമന പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകളാണെന്നും ഇവർ പറയുന്നു. സഹോദരി മീരാ ജാസ്മിന്റെ പേര് പറഞ്ഞ് പണം പിരിക്കുന്നു എന്നതരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വാർത്തകൾ പ്രചരിച്ചത്. സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാറ.
അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ സാറാ റോബിൻ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. കെയർ ആൻറ് കൺസേൺ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താത്തതിന്റെ വാശിക്കാണ് ഇയാൾ പരാതി നൽകിയത്. കെയർ ആൻറ് കൺസേൺ ഫോർ അനിമൽസ് എന്ന ഗ്രൂപ് പണപ്പിരിവ് നടത്തിയിട്ടില്ല. അരിക്കൊമ്പനായി ആരുടെയും പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. തന്നെയും കുടുംബത്തെയും സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ശ്രീജിത്തിന്റെ ഫേസ്ബുക്കിൽ തന്നെയും സഹോദരി മീരാ ജാസ്മിന്റെയും പേരുപറഞ്ഞാണ് ആരോപണം ഉന്നയിച്ചത്.
ഗ്രൂപ് തുടങ്ങിയ കാലം മുതൽ താൻ ഗ്രൂപ്പിൽ ആക്ടീവാണ്. തന്നെ ഗ്രൂപ്പിൽനിന്ന് പുറത്താക്കുകയാണ് ഇയാളുടെ ലക്ഷ്യം. കെയർ ആൻറ് കൺസേൺ ഫോർ അനിമൽസ് സൊസൈറ്റി രൂപീകരിക്കാൻ പോകുകയാണ്. നിലവിൽ ഒമ്പതിനായിരത്തോളം അംഗങ്ങളുണ്ട്. ഈ ഗ്രൂപ്പിനെ തകർക്കുകയാണ് ലക്ഷ്യം. ആരു പണം തന്നു, ആരുടെ അക്കൗണ്ടിൽ നിന്ന് പണം വന്നു എന്ന് ആരോപണം ഉന്നയിച്ചവർ പറയട്ടെയെന്നുമായിരുന്നു സാറയുടെ വാക്കുകൾ.
Comments