ചെന്നൈ: പരമാധികാരത്തിന്റെ ചിഹ്നമായാണ് ചോള സാമ്രാജ്യത്തിന്റെ ചെങ്കോലിനെ കേന്ദ്ര സർക്കാർ കാണുന്നത്. ഇതാണ് പുതിയ പാർലിമെന്റിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കുന്നത്. എന്നാൽ തമിഴ്പ്രൗഡിയെ ഡിഎംകെ അംഗീകരിക്കുന്നില്ല. ചെങ്കോൽ സ്ഥാപിക്കുന്നത് ജനാധിപത്യമല്ലെന്നും അത് രാജവാഴ്ചയുടെ പ്രതീകമാണെന്നും ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. സെങ്കോൽ നൽകുന്നത് രാഷ്‌ട്രീയ പാർട്ടികളല്ല മറിച്ച് മഠമാണെന്നും അദ്ദേഹം പറഞ്ഞു.
രാജവാഴ്ചയുടെ തന്നെ മറ്റൊരു പ്രതീകമാണ് മഠവും. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് അവർ ഒരു സെങ്കോൽ നൽകിയിരുന്നു എന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചെങ്കോൽ തമിഴ് പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്ര കൂടിയാണ്. ഇതിനെയാണ് ഡിഎംകെ തള്ളിപ്പറയുന്നത്. തമിഴ് സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും പേരിലാണ് ഡിഎംകെ രാഷ്‌ട്രീയ രംഗപ്രവേശം ചെയ്യുന്നതെന്നുള്ളത് ചരിത്രം. അത്തരത്തിലുള്ള ഒരു രാഷ്‌ട്രീയ കക്ഷി കേവലം രാഷ്‌ട്രീയ നേട്ടങ്ങൾക്കും കേന്ദ്രസർക്കാറിനോടുള്ള വിരോധത്തിന്റെയും പേരിൽ ചോളഗരിമയെ തന്നെ തള്ളിപ്പറയുകയാണ്.
Comments