തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് മാതാപിതാക്കൾ. ആറ്റിങ്ങൽ പിരപ്പോട്ടുകോണം സ്വദേശിനി മീനാക്ഷിയാണ് (17) കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം.
മെഡിക്കൽ കോളജിൽ അലർജിയ്‌ക്കുള്ള ചികിത്സയിലായിരുന്നു വിദ്യാർത്ഥിനി. 11 ദിവസം ചികിത്സതേടി. തുടർന്ന് വീട്ടിലേക്കു മടങ്ങവേ ഉള്ളൂരിൽ വച്ച് കുട്ടിക്ക് ദേഹാസ്യാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നെങ്കിലും മീനാക്ഷിയെ രക്ഷിക്കാനായില്ല.
തുടർന്ന് വിദ്യാർത്ഥിനിയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ആറ്റിങ്ങൽ, മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിൽ ബന്ധുക്കൾ പരാതി നൽകി. ആറ്റിങ്ങൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments