ഡെറാഡൂൺ: പർവതാരോഹണ കോഴ്സ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ വനിതാ എൻസിസി കേഡറ്റായി ശാലിനി സിംഗ്. ഉത്തരാഖണ്ഡിലെ ഹിമാലയൻ മേഖലയിൽ നിന്നാണ് ശാലിനി പർവതാരോഹണ കോഴ്സ് പൂർത്തിയാക്കിയത്. നിർബന്ധിത മൗണ്ടനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ശാലിനി 67 യുപി ബറ്റാലിയനിൽ ചേർന്നു.
ഏപ്രിൽ 26 മുതൽ മെയ് 6 വരെയായിരുന്നു പർവതാരോഹണ കോഴ്സ്. ഉത്തരകാശിയിലെ ടെക്ലയിൽ നിന്നാണ് പൂർത്തിയാക്കിയത്. താപനില പൂജ്യത്തിന് താഴെയുള്ള (14 ഡിഗ്രി സെൽഷ്യസ്) പ്രദേശമാണ് ഇവിടം. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ മറ്റ് പെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശാലിനി വ്യക്തമാക്കി.
ഒരു മാസം നീണ്ടുനിൽക്കുന്ന പർവതാരോഹണ കോഴ്സിൽ 45 എൻസിസി കേഡറ്റുകളുടെ ടീമിലെ ഏക വനിതാ കേഡറ്റ് ശാലിനി മാത്രമായിരുന്നു. പർവതാരോഹണ കോഴ്സ് പൂർത്തിയാക്കാൻ സീനിയർ വിംഗ് എൻസിസി കേഡറ്റുകൾ ഡ്രിംഗ് താഴ്വരയിലെ മഞ്ഞുമൂടിയ മലനിരകളിലൂടെ 15,400 അടി കയറി. ഈ കൊടുമുടി കയറുക എന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. ആവശ്യമായ സൗകര്യങ്ങളും പ്രത്യേക പരിശീലനവും നൽകി കേഡറ്റുകളുടെ ശ്രമങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ 67 യുപി ബറ്റാലിയൻ എൻസിസി ലഖ്നൗവിലെ കമാൻഡന്റ് കേണൽ പുനീത് ശ്രീവാസ്തവയും കൂടെയുണ്ടായിരുന്നു.
Comments