പ്രധാനമന്ത്രി കുട്ടി ആയിരുന്നപ്പോൾ പഠിച്ച സ്‌കൂൾ കാണാൻ മോഹമുണ്ടോ? കേന്ദ്ര സർക്കാർ സുവർണാവസരമൊരുക്കുന്നു. പ്രധാനമന്ത്രി പഠിച്ച പ്രൈമറി സ്‌കൂളിലേക്ക് പഠനയാത്ര നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ഓരോ ജില്ലയിലെയും രണ്ട് വിദ്യാർത്ഥികൾക്കാണ് സുവർണാവസരം.
ഗുജറാത്തിലെ വഡ്‌നഗറിലെ പ്രൈമറി സ്‌കൂളിലേക്കാകും പഠനയാത്ര നടത്തുക. ഏഴ് ദിവസത്തെ പഠനയാത്രയുടെ ഭാഗമായി 750 ജില്ലകളിലെയും രണ്ട് വിദ്യാർത്ഥികളെ വീതമാണ് പ്രധാനമന്ത്രിയുടെ ജന്മനാട്ടിലെത്തിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങളറിയിച്ചു. പ്രത്യേക തിരഞ്ഞെടുപ്പ് പ്രക്രിയ വഴിയാകും കുട്ടികളെ തിരഞ്ഞെടുക്കുക. ഓരോ യാത്രയിലും 30 കുട്ടികളെയാകും വഡാനഗർ സ്‌കൂളിലെത്തിക്കുക. കുട്ടികളുടെ ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ സാംസ്‌കാരിക മന്ത്രാലയമാകും വഹിക്കുക.
ഈ യാത്രയിൽ കുട്ടികൾ, ഇന്ത്യയുടെ ധീരചരിത്രത്തെക്കുറിച്ചും മണ്ണിന്റെ അഭിമാനമായവരെ കുറിച്ചും പഠിക്കും. അത്യാധുനിക സാങ്കേതിക വിദ്യയിലൂടെയും ഉപകരണങ്ങളിലൂടെയും കുട്ടികൾക്ക് അറിവ് പകരുന്നതിനായി സ്‌കൂളിൽ എട്ട് ക്ലാസ് മുറികളാണ് ഒരുക്കിയിരിക്കുന്നത്. പരമവീര ചക്ര അവാർഡ് ജേതാവായ ധീര സൈനികരുടെ കഥ കുട്ടികളെ കാണിക്കുകയും പ്രചോദനാത്മകമായ ജീവിതം പറഞ്ഞ് മനസിലാക്കുകയും ചെയ്യും. സർദാർ വല്ലഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാന്മാരുടെ ജീവിതത്തെയും കാലഘട്ടത്തെയും കുറിച്ച് കുട്ടികൾക്ക് അറിയാൻ ഹോളോഗ്രാമുകൾ സജ്ജമാക്കും. ജവഹർലാൽ നെഹ്റു, അടൽ ബിഹാരി, വാജ്പേയി, ഇന്ദിരാഗാന്ധി എന്നിവരുൾപ്പെടെയുള്ള മുൻ പ്രധാനമന്ത്രിമാരുടെ ജീവിതകഥകളും കുട്ടികൾക്ക് അറിയാൻ അവസരമൊരുക്കും.
‘പ്രേരണ’ എന്ന പേരിലാണ് ഗുജറാത്തിലെ ഈ സ്‌കൂൾ അറിയപ്പെടുന്നത്. നേതാക്കളാരും തന്നെ തങ്ങൾ പഠിച്ചുവന്ന സ്‌കൂളുകൾ മറക്കാറില്ലെന്നും ഓരോരുത്തരും ആ വികാരം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഒൻപത് വർഷത്തെ ഭരണകാലത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ത്യയെ ലോക വേദികളിലെത്തിച്ച മഹാനായ നേതാവാണ് നരേന്ദ്ര മോദി. ഭാരതത്തെ താഴെ തട്ടിൽ നിന്ന് ഉന്നതിയിലേക്ക് എത്തിക്കുന്നതിൽ ബൃഹത് പങ്ക വഹിച്ചയാളാണ്് അദ്ദേഹം. അതിന് അദ്ദേഹത്തിന് പ്രേരണ നൽകിയത് പഠിച്ച വന്ന സ്‌കൂളുകളാകും, പഠിപ്പിച്ച അദ്ധ്യാപകരാകാം. ഇതിൽ നിന്ന് പ്രചോദനം കൊണ്ടാണ് അദ്ദേഹം ആദ്യം വിദ്യ അഭ്യസിച്ച സ്‌കൂളിന് ‘േ്രപരണ’ എന്ന് പേര് നൽകിയത്. ഈ സ്‌കൂൾ 2018 മുതൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിച്ചുവരുന്നു.
Comments