തിരുവനന്തപുരം: നെടുങ്കണ്ടം വണ്ടൻമേട്ടിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിദ്യാർത്ഥി തന്റെ മരണ രംഗങ്ങൾ ലൈവായി ഇന്റർനെറ്റിൽ പങ്കുവെച്ചിരുന്നെന്നും ഓൺലൈൻ ഗെയിമിലെ അഞ്ജാതസംഘത്തിന്റെ നിർദ്ദേശാനുസരണമാണ് ജീവനൊടുക്കിയതെന്നും പോലീസ് കണ്ടത്തി.
കഴിഞ്ഞ ദിവസമാണ് പതിനേഴുകാരനെ കിടപ്പുമുറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണ ശേഷം വീട്ടുകാരും ബന്ധുക്കളായ ഐടി വിദഗ്ധരും ചേർന്ന് വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് പരിശോധിച്ചു. നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്‌ടോപിന്റെ നിയന്ത്രണം അഞ്ജാതസംഘത്തിന്റെ കയ്യിലായിരുന്നെന്നും അവരുടെ നിർദ്ദേശമനുസരിച്ചാണ് വിദ്യാർത്ഥി കുറച്ചു കാലങ്ങളായി ജീവിച്ചിരുന്നതെന്നും കണ്ടെത്തി.
അടുത്ത കാലത്തായി വിദ്യാർത്ഥിയുടെ ജീവിതശൈലിയിൽ മാറ്റം വന്നതായി പോലീസ് പറഞ്ഞു. റിമോട്ട് ഉപയോഗിച്ച് നിറം മാറ്റാൻ സാധിക്കുന്ന ലൈറ്റുകൾ കിടപ്പുമുറയിൽ ക്രമീകരിച്ചു.ഗെയിമിന് വേണ്ടി വിദ്യാർത്ഥി ജാപ്പനീസ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ പഠിച്ചെടുത്തിരുന്നു. അഞ്ജാതസംഘം ഓൺലൈൻ മുഖേന നൽകിയ ടാസ്‌കുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.
Comments