മുംബൈ: മറാത്തി ചിത്രം ബാൽ ശിവാജി ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ഛത്രപതി ശിവാജി മഹാരാജിന്റെ 350-ാമത് കിരീടധാരണ വാർഷികത്തിൽ അദ്ദേഹത്തിന്റെ 12 വയസ് മുതൽ 16 വയസ്സ് വരെയുള്ള ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. ഇതിനോടകം ചിത്രം സോഷ്യൽ മീഡിയയിൽ ഒരു ഓളം സൃഷ്ടിച്ചുകഴിഞ്ഞു. മറാത്തി സിനിമകളിലെ നായകൻ ആകാശ് തോസർ ബാൽ ശിവജിയിൽ നായകനായെത്തുന്നു. ഇത് വെളിപ്പെടുത്തുന്ന പോസ്റ്ററാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്. ദേശീയ അവാർഡ് ജേതാവ് രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകൻ.
ഛത്രപതി ശിവാജി മഹാരാജിനെ എല്ലാവർക്കും അറിയാം എന്നാൽ അദ്ദേഹത്തിന്റെ കൗമാരകാലത്തെ കുറിച്ച് പലർക്കും അറിയില്ല. അമ്മയെയും മകനെയും കുറിച്ചുള്ളതാണ് കഥ. ലോകത്തിലെ ഏറ്റവും നിർഭയനായ പോരാളിയായി ശിവജിയെ എങ്ങനെ വളർത്തിയെന്നതാണ് കഥ. ഛത്രപതി ശിവജി മഹാരാജിന്റെ മാതാപിതാക്കളായ ജിജാമാതാവും ഷാഹാജിയും നൽകിയ വിലമതിക്കാനാകാത്ത സംഭാവനയാണ് എന്റെ സിനിമ കാണിക്കുന്നതെന്ന് സംവിധായകൻ രവി ജാദവ് പറഞ്ഞു.
ഛത്രപതി ശിവാജി മഹാരാജിന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വ്യക്തിത്വം ഉരുവപ്പെടുവാൻ അനുയോജ്യമായതെല്ലാം ലഭിച്ചു. ചെറുപ്പം മുതൽ തന്നെ അദ്ദേഹം ഒരു യോദ്ധാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലുമായിരുന്നു അദ്ദേഹത്തിന്റെ രീതികൾ. ഒൻപത് വർഷം താൻ ഇതിന്റെ കഥയ്‌ക്ക് ചിലവഴിച്ചു. ഇപ്പോൾ സ്‌ക്രീനിൽ എത്തിക്കുകയാണ്. ആദ്യമായാണ് സംവിധായകനെന്ന നിലയിൽ ചരിത്രം സൃഷ്ടിക്കുന്നത് സംവിധായകൻ പറഞ്ഞു.
ഈ സിനിമയുടെ പ്രധാന്യം നിർമ്മാതാവ് സന്ദീപ് സിംഗ് മനസ്സിലാക്കി. നായകനാകാൻ ആകാശ് തോസറിനെ ഞങ്ങൾ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. ആകാശിന് യുവരാജാവിനെ അവതരിപ്പിക്കാനുള്ള വ്യക്തിത്വമുണ്ടെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് സിംഗ്, സാംഖാൻ, രവിജാദവ്, വിഷാൽഗുർനാനി, ജൂഹിപരേഖ് മേത്ത, അഭിഷേക്വ്യാസ് എന്നിവർ ചേർന്നാണ് ബാൽ ശിവജി നിർമ്മിക്കുന്നത്. ചിന്മയ് മണ്ഡ്ലേക്കറും രവി ജാദവും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. 2023-ന്റെ അവസാനത്തോടെ ബാൽശിവാജി തീയറ്ററുകളിൽ എത്തും.
Comments