പത്തനംതിട്ട: നിർദ്ദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽ പാതയുടെ അലൈൻമെന്റ് നിശ്ചിക്കുന്നതിനുള്ള പ്രാരംഭ സർവേ ആരംഭിച്ച് റെയിൽവേ. ആകാശപാതയായാണ് 76 കിലോമീറ്റർ ദൂരമുള്ള പാത ശുപാർശ ചെയ്തിരിക്കുന്നത്. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണത്തിന് ഇതാണ് അഭികാമ്യമെന്നാണ് വിലയിരുത്തലിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. കിലോമീറ്ററിന് 118 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതിനായി 9,000 കോടി രൂപയാണ് ആവശ്യം. പാതയുടെ വിശദമായ രൂപരേഖ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സർവേ.
പത്തനംതിട്ട റാന്നിയിൽ പൂർണമായും പമ്പ നദി തീരത്ത് കൂടിയാണ് റെയിൽപാത കടന്ന്ുപോകുന്നത്. കീക്കൊഴൂരിൽ നിന്ന് തെക്കേപ്പുറം, മന്ദിരം, ഇടക്കുളം വഴിയാണ് വടശേരിക്കരയിലെത്തുക. തുടർന്ന് ഇവിടെ നിന്ന് പമ്പാനദി തീരത്ത് കൂടി പെരുനാട് ഭാഗത്തേക്ക് സർവേ നടത്തും. പെരുനാട്ടിൽ നിന്ന് ശബരിമല പാതയ്‌ക്ക് സമാന്തരമായിട്ടാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.
വന്യമൃഗങ്ങൾക്ക് ഭീഷണിയാകാത്ത വിധം സംരക്ഷണം നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തുടർന്നുള്ള ദൂരം പമ്പാനദിയുടെ തീരത്ത് കൂടി കടന്ന് പോയാൽ അത്തിക്കയം, തോണിക്കടവ്. പെരുന്തേനരുവി, കുരുമ്പൻമൂഴി, അരയാഞ്ഞിലിമണ്ണ്, കണമല, കിസുമം മൂലക്കയം വഴി പാത നിർമ്മിക്കേണ്ടി വരുമെന്നതിനാലാണ് ഈ പാത നിർദ്ദേശിക്കുന്നത്.
Comments