ന്യൂഡൽഹി: എഐ സാങ്കേതിക വിദ്യ ഏകാധിപതികളുടെ കൈകളിലെത്തിയാൽ അപകടമാണെന്നും അതു വഴി അവർ ജനങ്ങളെ അടിച്ചമർത്തുന്ന കാലം വിദൂരമല്ലെന്നും ചാറ്റ് ജിപിറ്റിയുടെ സൃഷ്ടാവ് സാം ഓൾട്ട്മാൻ പറഞ്ഞു. ഇന്ത്യൻ സന്ദർശനത്തിന് എത്തിയതാണ് അദ്ദേഹം. ചാറ്റ് ജിപിറ്റി വികസിപ്പിച്ച ഓപ്പൺ എഐ എന്ന കമ്പനിയുടെ തലവനാണ് സാം ഓൾട്ട്മാൻ. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഏകാധിപതികൾ അവരുടെ ആവശ്യത്തിനായി എഐ ഉപയോഗിച്ചേക്കാം. അതിൽ ആശങ്കയുണ്ട്. അത് നിയന്ത്രിക്കാൻ സംവിധാനമുണ്ടാകണമെന്നും സാം പറഞ്ഞു. ആണവോർജം പോലെയാണ് എഐ. നല്ലതിനും ചീത്തയ്‌ക്കും ഉപയോഗിക്കാം. ആണവോർജ ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനം പോലെ ഈ കാര്യത്തിലും ഒരു നിയന്ത്രണ സംവിധാനം വേണമെന്ന് അദ്ദേഹം പറഞ്ഞു.
ചാറ്റ് ജിപിടി വികസിപ്പിച്ച ശേഷം മനുഷ്യമനസ്സിനെക്കുറിച്ചുള്ള അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ സാം പറഞ്ഞത് – ”ബുദ്ധിയെന്നത് മനുഷ്യനുള്ള വളരെ പ്രത്യേകവും മാന്ത്രികവുമായ കാര്യമാണെന്നാണു ഞാൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ തോന്നുന്നു അതു വെറും അടിസ്ഥാന കാര്യം മാത്രമാണെന്ന്”. സാം ഓൾട്ട്മാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
Comments