ലക്‌നൗ: സംസ്ഥാനത്തെ അഭ്യുദയ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ മാർഗദർശിയാണെന്ന് അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഭ്യുദയ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് തികച്ചും ഉപയോഗപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗുണഭോക്താക്കളുടെ അനുമോദന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘കൊറോണ കാലത്ത് ആരംഭിച്ച അഭ്യുദയ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള അദ്ധ്യാപകരുടെ പങ്കാളിത്തവും അഭ്യുദയ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടുള്ള ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നടത്തുന്നു. ഇത്തരത്തിലുള്ള കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഗുണനിലവാരം ഇനിയും വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. അക്കാദമിക് വിദഗ്ധർ വഴി വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകാൻ കഴിയുന്ന തരത്തിൽ സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചിരിക്കുകയാണ്’ മുഖ്യമന്ത്രി പറഞ്ഞു.
‘സാമൂഹ്യക്ഷേമ വകുപ്പ് 1998 മുതൽ 2020 വരെ വിവിധ തരം പദ്ധതികൾ നടത്തി വരികയാണ്. പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾ ഐഐടി-ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകളിലും വലിയ വിജയം കരസ്ഥമാക്കുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഞങ്ങൾ തുല്യ അവസരവും വേദിയും നൽകുന്നുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും സാമൂഹിക ക്ഷേമ വകുപ്പ് ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ട്. സർക്കാർ പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ട് തവണ സകോളർഷിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments