കന്യാകുമാരി: അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ ആന്റിന പെരിയാറിൽ നിന്നും നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് എത്തിക്കും. ആന തിരുവനന്തപുരം തമിഴ്നാട് അതിർത്തിയിൽ എത്തിയതോടെയാണ് റേഡിയോ കോളർ ആന്റിന കൈമാറാൻ തീരുമാനിച്ചത്. നിലവിൽ ആന കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ അകലെയാണെന്നും ആശങ്ക വേണ്ടന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
റേഡിയോ കോളർ വഴിയുള്ള സന്ദേശം നിലവിൽ ലഭിക്കുന്നുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും റേഡിയോ കോളർ ഡേറ്റ സ്വീകരിക്കാനുള്ള ആന്റിന നെയ്യാർ വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് ഡിവിഷന് കൈമാറാനാണ് തീരുമാനം. ഇന്നോ അടുത്ത ദിവസം ആയി റേഡിയോ കോളർ സംവിധാനങ്ങൾ തിരുവനന്തപുരത്തെത്തിക്കും. വനം വന്യജീവി വകുപ്പിൽ ഇതിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരും നീക്കങ്ങളെ നിരീക്ഷിക്കുക. കന്യാകുമാരി അതിർത്തിയിലാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ സഞ്ചാര പാത.
അതേസമയം തുമ്പിക്കൈക്കേറ്റ പരുക്കിന് ചികിത്സ നൽകിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. നിലവിൽ ഒറ്റക്ക് തുമ്പിക്കൈ ഉപയോഗിച്ച തീറ്റയെടുക്കാനും തുടങ്ങിയിട്ടുണ്ട്. ആന കേരള വനമേഖലയിലേക്ക് കയറാനുള്ള സാധ്യത വനം വകുപ്പ് തള്ളിക്കളയുന്നില്ല. അങ്ങനെയാണെങ്കിൽ കൂടുതൽ മുൻകരുതലുകൾ വകുപ്പ് സ്വീകരിക്കേണ്ടി വരും.
Comments