ശ്രീനഗർ: ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ ജമ്മുകശ്മീർ കുപ്പ് വാര സ്വദേശിയായ ഭീകരവാദിയുടെ സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. കുപ്വാര ജില്ലയിലെ ബഗത്പോര സ്വദേശിയായ സഹൂർ അഹമ്മദ് വതാലിയുടെ സ്വത്തുക്കളാണ് കോടതി ഉത്തരവിലൂടെ എൻഐഎ കണ്ടുകെട്ടിയത്. ജമ്മുകശ്മീരിൽ വ്യവസായി എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അഹമ്മദ് വാതാലി ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകിയിരുന്നതായി എൻഐഎക്ക് തെളിവുകൾ ലഭിച്ചിരുന്നു
ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ 2017-ലാണ് സഹൂർ അഹമ്മദ് വതാലിയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഈ കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് അഹമ്മദ് വാതാലിയുടെ സ്വത്തുകൾ എൻഐഎ കണ്ടുകെട്ടിയത്. കുപ് വാര ജില്ലയിലെ മൂന്നിടങ്ങളിലായി കിടന്ന 20 സെന്റിൽ അധികം ഭൂമിയാണ് കണ്ടുകെട്ടി നോട്ടീസ് പതിച്ചത്. ശ്രീനഗറിലെ ബഗട്ട് ഏരിയയിൽ ഇയാളുടെ പേരിലുണ്ടായിരുന്ന വീട് ഇക്കഴിഞ്ഞ 31 ന് പിടിച്ചെടുത്തിരുന്നു.
പ്രദേശത്ത് സേനയുടെ നീരിക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കുപ്‌വാരയിൽ സുരക്ഷാസേന സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ആക്രമിക്കാൻ ഭീകരവാദികൾ നടത്തിയ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കാൻ ആയിരുന്നു ഭീകരവാദികളുടെ ശ്രമം. ഹദ്വാര-നൗഗാവ് സംസ്ഥാന പാതയ്‌ക്ക് സമീപം രാവിലെയായിരുന്നു സംഭവം. പ്രദേശത്തുനിന്ന് സ്‌ഫോടകവസ്തുകൾ കണ്ടെടുത്തതായി ബിഎസ്എഫ് വ്യക്തമാക്കി.
Comments