ന്യൂഡൽഹി: ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥയുടെ കാര്യത്തിലും ഇന്ത്യ ബഹുദൂരം മുന്നിലെന്ന് ബെയിൻ ആന്റ് കമ്പനി പഠനം. 2030-ൽ ഇന്ത്യയുടെ ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളറായി ഉയരുമെന്നും പഠനത്തിൽ പറയുന്നു. ബെയിൻ ഗൂഗിളും ടമാസെകുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഇന്ത്യയിൽ ഡിജിറ്റൽ ഉപയോഗം വർദ്ധിച്ചതായും ടിയർ രണ്ട്, ടിയർ മൂന്ന് നഗരങ്ങളും ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടത്തരം-പിന്നാക്ക നഗരങ്ങൾ കൂടി വൻതോതിൽ ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. സമ്പദ് വ്യവസ്ഥയിൽ ആറ് മടങ്ങിന്റെ കുതിപ്പാണ് ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ വർഷം 17,500 കോടി ഡോളറായിരുന്നു ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥ. എന്നാൽ 2030 ആകുമ്പോഴെക്കും ഇത് ഒരു ലക്ഷം കോടി ഡോളറിലേക്ക് കുതിക്കുമെന്നും പഠനത്തിൽ പറയുന്നു.
ഇ-കോണമി ഓഫ് എ ബില്ല്യൺ കണക്ടഡ് ഇന്ത്യൻസ് എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സാങ്കേതികമേഖലയ്‌ക്ക് ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥയുടെ സംഭാവന 62 ശതമാനമായി ഉയരുമെന്ന ശുഭ സൂചനയാണ് റിപ്പോർട്ട് നൽകുന്നത്. ഫിൻടെക്, സോഫ്റ്റ് വെയർ, ബിടുസി, ബിടിബി, ഇ-കൊമേഴ്‌സ് മേഖലകൾ വൻ തോതിൽ വളരും.
Comments