പാലക്കാട്: അദ്ധ്യാപക നിയമനത്തിന് വ്യാജ രേഖ ചമച്ച കേസിൽ കെ.വിദ്യയെ പിടികൂടാതെ പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തെങ്കിലും രമ്യ ഒളിവിലെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ കോളേജിലെത്തി പ്രിൻസിപ്പാളിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നും പോലീസ് കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചേക്കും. കോളേജ് ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും സാദ്ധ്യതയുണ്ട്. ഇന്നലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. വിദ്യയുടെ അടുത്ത സുഹൃത്തുക്കളെയും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറയുന്നു.
അതേസമയം അട്ടപ്പാടിയിൽ വിദ്യയ്‌ക്കൊപ്പം എത്തിയ ആൾക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ കോളേജിലെത്തി പ്രിൻസിപ്പാളിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നും പോലീസ് കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചേക്കും. കോളേജ് ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും സാദ്ധ്യതയുണ്ട്. ഇന്നലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. വിദ്യയുടെ അടുത്ത സുഹൃത്തുക്കളെയും നിരീക്ഷിച്ചു വരികയാണ്.
മഹാരാജാസ് കോളേജിൽ അദ്ധ്യാപന പ്രവർത്തി പരിചയമുണ്ടെന്ന വ്യാജരേഖയുമായി അട്ടപ്പാടി ഗവൺമെന്റ് കോളജിൽ കെ വിദ്യ അഭിമുഖത്തിനെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് മുൻപ് കണ്ടെത്തിയിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കാറിൽ വിദ്യയ്‌ക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. കാറിന്റെ ഗ്ലാസിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തേക്ക് പോകുകയും 12 മണിക്ക് ശേഷം തിരികെയെത്തിയതിന്റെയും ചെയ്തതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ജൂൺ രണ്ടിനാണ് വിദ്യ കോളജിൽ അഭിമുഖത്തിനായി എത്തിയത്. എന്നാൽ അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. പോലീസ് കോളേജിൽ നിന്നും മടങ്ങിയതിന് ശേഷം പ്രിൻസിപ്പാളാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ഇതനുസരിച്ച് വീണ്ടും പോലീസെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
Comments