തിരുവനന്തപുരം: വേഗപരിധി വർധിപ്പിക്കണമെന്നത് നേരത്തെ മുതലുള്ള ആവശ്യമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങൾക്കും വേഗപരിധി കുറച്ചു. ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയാണ് കുറച്ചത്. വേഗപരിധി കുറച്ചതുമായി ബന്ധപ്പെട്ട് വേഗപരിധി ബോർഡ് റോഡുകളിൽ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ യോഗം അടുത്തയാഴ്ച ചേരുമെന്ന് മന്ത്രി അറിയിച്ചു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അതിനാലാണ് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടങ്ങൾ കുറക്കുക എന്നതാണ് ലക്ഷ്യം. ദേശീയ വിജ്ഞാപനത്തോട് ചേർന്നു നിൽക്കുന്ന തീരുമാനമാണ് ഇത്. ഭേദഗതി ആവശ്യമാണെന്ന് കണ്ടാൽ വരുത്തുമെന്നും മന്ത്രി അന്റണി രാജു പറഞ്ഞു.
നാലുവരി പാതയിയിൽ മാത്രമായിരുന്നു നിലവിൽ 70 കിലോമീറ്റർ വേഗത അനുവദിച്ചിരുന്നത്. ഇതാണ് 60ലേക്ക് ചുരുക്കിയത്. നഗരസഭ/കോർപറേഷൻ പ്രദേശങ്ങൾ, സംസ്ഥാന പാതകൾ, മറ്റു പാതകൾ എന്നിവിടങ്ങളിൽ 50 കിലോമീറ്ററാണ് ഇരുചക്ര വാഹനങ്ങൾക്കുള്ള വേഗപരിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരികെ 30, മലമ്പാതകൾ 45 എന്നിങ്ങനെയും ദേശീയപാതയിൽ 60 കിലോമീറ്ററുമായിരുന്നു അനുവദിച്ചിരുന്ന പരമാവധി വേഗം.
Comments