ജക്കാർത്ത : ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ ഇന്ത്യൻ ജോഡികളായ സാത്വിക്‌സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ.ദക്ഷിണ കൊറിയയുടെ സീഡ് ചെയ്യപ്പെടാത്ത ജോഡികളായ കാങ് മിൻ-ഹ്യുക്ക്-സിയോ സിയുങ്-ജെ സഖ്യത്തെയാണ് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്.
സ്‌കോർ (17-21,21,19,21-18). ആദ്യ സെറ്റിൽ പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യൻ സംഖ്യത്തിന്റെ തിരിച്ചടി. അതേസമയം സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്നു എച്ച്.എസ് പ്രണോയ് ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ വിക്ടർ അക്‌സൽസെനിലോട് പരാജയപ്പെട്ടു പുറത്താവുകയായിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി(21-15,21-15). 11ാം ടൂർണമെന്റിൽ തുടർച്ചയായ പത്താം ഫൈനൽ പ്രവേശമാണ് ഡെന്മാർക്ക് താരത്തിന്റേത്. ഇന്തോനേഷ്യൻ ഓപ്പണിൽ സെമി ഫൈനലിൽ മൂന്നാം തവണയാണ് പ്രണോയ് തോൽവി വഴങ്ങുന്നത്.
ഇന്നലെ നടന്ന പോരാട്ടത്തിൽ ഏഴാം സീഡ് സാത്വിക്‌സായിരാജും ചിരാഗും ലോക ഒന്നാം നമ്പർ കൂട്ടുകെട്ടായ മുഹമ്മദ് റിയാൻ അർഡിയാന്റോ-ഫജർ അൽഫിയാൻ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.21-13, 21-13 എന്ന സ്‌കോറിനാണ് ഇന്തോനേഷ്യൻ സഖ്യത്തെ അട്ടിമറിച്ചായിരുന്നു സെമി പ്രവേശനം.















