ഇന്ത്യയുടെ പല ഉത്തരവാദിത്വപ്പെട്ട കസേരകളിലും, തിളങ്ങുന്ന വ്യക്തിത്വങ്ങൾ എത്തിയത് നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിന് ശേഷമാണ്. അത്തരത്തിൽ ഒരാളാണ് സമന്ത് ഗോയൽ പേര് ചിലപ്പോൾ നമുക്ക് അന്യമായിരിക്കും എന്നാൽ അദ്ദേഹത്തിന്റെ സേവനങ്ങൾ ഒരിക്കലും മറക്കാനാകാത്തവയാണ്. 1984 ബാച്ച് പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു സമന്ത് ഗോയൽ. 2019- ലാണ് സമന്ത് ഗോയൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി തലവനായി ചുമതല ഏറ്റെടുത്തത്. രണ്ട് തവണ അദ്ദേഹത്തിന് പദവിയിൽ എക്‌സ്റ്റെൻഷൻ നൽകിയിരുന്നു.
എക്കാലത്തും ഇന്ത്യയുടെ തീര തലവേദയായിരുന്നു കശ്മീർ വിഷയം. അത് ഉപയോഗിച്ച് പാക്ക് ഭീകരർ നടത്തിയ അക്രമങ്ങൾക്ക് കണക്കില്ല. എന്നാൽ ആ തലവേദയ്‌ക്കുള്ള ഒറ്റമൂലിയുമായാണ് സമന്ത് ഗോയൽ രംഗപ്രവേശം ചെയ്യുന്നത്. ഒരു ഇല അനങ്ങാതെ കാശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 എടുത്തു കളയാൻ അമിത് ഷായുടെ വലം കൈയായി നിന്നത് അജിത് ഡോവൽ എന്ന ബുദ്ധികേന്ദ്രമായിരുന്നെങ്കിൽ അതിന്റെ ഗ്രൗണ്ട് എക്‌സിക്യൂഷൻ നടത്തിയത് ഗോയലായിരുന്നു. കശ്മീർ എക്‌സ്‌പേർട്ട് എന്നായിരുന്നു അദ്ദേഹം പിന്നീട് അറിയപ്പെട്ടിരുന്നത്. ചുമതല എൽക്കുന്നത് തന്നെ കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കലുമായി ബന്ധപ്പെട്ടാണ്. ഇന്ത്യയുടെ പല രഹസ്യ നീക്കങ്ങൾക്കും സേനയെ ചലിപ്പിച്ചത് ഗോയലായിരുന്നു.
2019 ലെ ബാലാകോട്ട് എയർ സ്‌ട്രൈക്ക്, ഇന്ത്യക്കെതിരെ നടന്ന ടൂൾകിറ്റ് പ്രതിഷേധം, വ്യാജ കർഷക കലാപം, ശീലങ്കൻ സിവിലിയൻ കലാപം, നേപ്പാൾ ഭരണ അസ്ഥിരത, ഗാൽവാൻ സംഘർഷം, പാക്കിസ്താൻ പട്ടിണി അങ്ങനെ സമന്ത് ഗോയലിന് പിടിപ്പത് പണി ഉണ്ടായിരുന്ന വർഷങ്ങളായിരുന്നു കടന്ന് പോയത്. ത്രെട്ട് എലിമിനേഷൻ സ്ട്രാറ്റജിയിൽ ഇസ്രയേലിന്റെ മൊസാദിനെ പോലും വെല്ലും വിധം ഉള്ള പ്ലാനിങ്ങോടെയാണ് പല നീക്കങ്ങളും നടന്നത്. ജൂൺ 30-ന് അദ്ദേഹം ദേശീയ രഹസ്യാന്വേഷണ എജൻസിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങും
ഗോയലിന് പകരം വരുന്നത് ആരാണ് എന്നതാണ് നിലവിലെ ചോദ്യം. സമന്ത് ഗോയൽ പുലിയായിരുന്നെങ്കിൽ പിന്നാലെ വന്ന രവി സിൻഹ സിംഹമാണ്. സമന്ത് ഗോയൽ കശ്മീർ എക്‌സ്‌പേർട്ടായിരുന്നെങ്കിൽ സിൻഹ കശ്മീർ എക്‌സ്‌പേർട്ട് മാത്രമല്ല വടക്ക് കിഴക്കേ ഇന്ത്യയുടെയും പഞ്ചാബിന്റെയും കൂടി എക്‌സ്‌പേർട്ടാണ്. ഒരു ദശകത്തിന് മുകളിലായി റോയുടെ വിവിധ ചുമതലകളിലായി പല സ്ഥലങ്ങളിൽ നിരവധി ദേശരക്ഷാ ദൗത്യങ്ങളുടെ ചുമതല വഹിച്ച ആളാണ് രവി സിൻഹ. തലപ്പത്ത് സമന്ത് ഗോയലായിരുന്നപ്പോൾ അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ച തല രവി സിൻഹയുടേതായിരുന്നു. 1988 ബാച്ച് ഛത്തീസ്ഗഡ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥാനാണ് അദ്ദേഹം. ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ ശക്തമായി പ്രവർത്തിച്ച വ്യക്തിയാണ് സിൻഹ. ചൈനയടക്കമുള്ള അയൽ രാജ്യങ്ങളിൽ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ജമ്മു കശ്മീർ, നോർത്ത് ഈസ്റ്റ്, ഇടതുപക്ഷ ഭീകരവാദ പ്രദേശങ്ങൾ തുടങ്ങിയ സെൻസിറ്റീവ് പ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മമായ ധാരണയുണ്ട് രവി സിൻഹയ്‌ക്ക്. ഇന്റലിജൻസ് വിവരശേഖരണരംഗത്ത് ആധുനിക സാങ്കേതിക വിദ്യകൾ എത്തിച്ചതിൽ രവി സിൻഹയ്‌ക്ക് പങ്കുണ്ടായിരുന്നു. നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സാങ്കേതികവും മാനുഷികവുമായ ഇന്റലിജൻസ് സംവിധാനങ്ങൾ സമന്വയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നത് വലിയ നേട്ടമായി കാണുന്നു. വിശാലമായ മേഖലകളിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. അനുഭവസമ്പത്തുകൊണ്ടും അറിവുകൊണ്ടും അയൽ രാജ്യങ്ങളിലെ സംഭവവികാസങ്ങളിൽ അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. കശ്മീർ, നോർത്ത് ഈസ്റ്റ്, ഇടത് ഭീകരവാദ പ്രദേശങ്ങൾ എന്നീ സ്ഥലങ്ങളിൽ അദ്ദേഹം വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.















