ഭുവനേശ്വർ; സെക്കൻഡ് കൊണ്ട് വാട്ട്സ്അപ്പോ, വോയ്സ് കോളോ, വീഡിയോ കോളോ ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറാൻ സാധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. തിരക്ക് പിടിച്ച് ലോകത്ത് പ്രാവുകളെ ഉപയോഗപ്പെടുത്തിയുള്ള ആശയവിനിമയത്തിന്റെ ആവശ്യമുണ്ടോ. എന്നാൽ ഉണ്ട്, ചില സന്ദർഭങ്ങളിൽ. ഒഡീഷയിലാണ് പ്രാവുകളെ ഇന്നും ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ചിലപ്പോൾ ആധുനിക ആശയവിനിമയ ശൃംഖലയെ മുഴുവൻ തച്ചുടക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിലാണ് പ്രാവുകളെ സന്ദേശങ്ങൾ എത്തിക്കാൻ കൂട്ട് പിടിക്കുന്നത്.
1999-ലെ ശക്തമായ ചുഴലിക്കാറ്റിലും 1982-ലെ വെള്ളപ്പൊക്കത്തിലും വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാപ്പോൾ ആശയവിനിമയം നടത്തുന്നതിൽ പ്രാവുകൾ പ്രധാന പങ്കാണ് വഹിച്ചത്. ഒഡീഷയിൽ ബെൽജിയൻ ഹോമർ ഇനത്തിലുള്ള 100-ലധികം പ്രാവുകളാണ് സന്ദേശവാഹകരായി സംരക്ഷിക്കപ്പെടുന്നത്. പ്രാവുകൾക്ക് നമ്മുടെ ചരിത്രത്തിലെ എത്രത്തോളം പ്രാധാന്യവും മൂല്യവും ഉണ്ടായിരുന്നുവെന്ന് വരും തലമുറയ്ക്ക് പകർന്ന് നൽകാൻ കൂടിയാണ് പ്രാവുകളെ സംരക്ഷിക്കുന്നതെന്ന് കട്ടക്ക് ജില്ലയിലെ പോലീസ് ഇൻസ്പെക്ടർ ജനറൽ സതീഷ് കുമാർ ഗജ്ഭി പറഞ്ഞു.
സന്ദേശങ്ങൾ കൈമാറാൻ, ഭാരം കുറഞ്ഞ പേപ്പറാണ് ഉപയോഗിക്കുന്നത്. അതിൽ സന്ദേശം എഴുതുകയും. അതിനുശേഷം കടലാസ് ഒരു കാപ്സ്യൂളിലേക്ക് തിരുകുകയും പ്രാവിന്റെ കാലിൽ കെട്ടുകയും ചെയ്യുന്നു. 55 കിലോമീറ്റർ വേഗതയിൽ ഒറ്റ യാത്രയിൽ 800 കിലോമീറ്റർ ദൂരം പിന്നിടാൻ പ്രാവുകൾക്ക് കഴിവുണ്ട്. ഇതാനായി പ്രാവുകളെ പ്രത്യേകം പരിശീലിപ്പിക്കുന്നുണ്ട് ഓഡിഷയിൽ. അഞ്ച് മുതൽ ആറ് ആഴ്ച വരെ പ്രായമാകുമ്പോൾ പരിശീലന പ്രക്രിയ ആരംഭിക്കും.
എല്ലാ ആശയവിനിമയ രീതികളും തകരാറിലായാൽ പോലും, പ്രാവുകൾ ഒരിക്കലും പരാജയപ്പെട്ട് ചരിത്രമില്ല പോലീസ് ചരിത്രകാരനായ അനിൽ ധിർ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കാരിയർ പ്രാവുകൾക്ക് വലിയ ദൂരങ്ങളിൽ കൃത്യമായി ദിശ കണ്ടെത്താൻ കഴിവുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതായി അദ്ദേഹം പറയുന്നു.
ചരിത്രാതീത കാലം മുതൽ സന്ദേശങ്ങൾ കൈമാറാൻ ഇന്ത്യയിൽ പ്രാവുകളെ ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ പോലീസ് സ്റ്റേഷനുകൾ തമ്മിൽ വിവരങ്ങൾ കൈമാറും ഇവർ തന്നെയായിരുന്നു ആശ്രയം. സന്ദേശ വാഹകരായ പ്രാവുകൾക്ക് ചരിത്ര മൂഹൂർത്തങ്ങൾ കൈമാറുന്നതിൽ പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. വാട്ടർലൂ യുദ്ധത്തിലലെ നെപ്പോളിയന്റെ പരാജയം പ്രഖ്യാപിക്കുകയും ഇവരാണ്. കൂടാതെ രണ്ട് ലോകമഹായുദ്ധങ്ങളിലും അവർ സന്ദേശവാഹകരായി പ്രവർത്തിച്ചിട്ടുണ്ട്.
Comments