സാഫ് കപ്പിൽ പാകിസ്താനെതിരെ ഹാട്രിക്ക് നേടിയ സുനിൽ ഛേത്രി ഫുട്‌ബോൾ ചരിത്രത്തിൽ തന്റെ പേര് ഒന്നുകൂടി തിരുത്തിയെഴുതി. അതിങ്ങനെ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഇനി ഇന്ത്യയുടെ അഭിമാന ക്യാപ്റ്റന് നാലാം സ്ഥാനം. ഇനി ഛേത്രിക്ക് മുന്നിലുള്ളതാകാട്ടെ അന്താരാഷ്‌ട്ര ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റോണാൾഡോയും ലയണൽ മെസിയും ഇറാൻ ഇതിഹാസം അലി ദേയും
ഇതിൽ മെസിയും റോണാൾഡോയും മാത്രമെ സജീവ ഫുട്‌ബോളിൽ കളിക്കുന്നുള്ളു. സാഫ് കപ്പിൽ ഛേത്രി നേടിയ ഹാട്രിക്ക് അദ്ദേഹത്തിന്റെ അന്താരാഷ്‌ട്ര മത്സരങ്ങളിലെ ഗോൾ ടാലി 90ആക്കി ഉയർത്തി. മലേഷ്യൻ ഇതിഹാസം മൊക്തർ ദഹാരിയെ മറികടന്ന് അന്താരാഷ്‌ട്ര ഫുട്‌ബോളിലെ ടോപ് സ്‌കോർ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഛേത്രി ഇതോടെ എത്തി. ദഹാരി 89 ഗോളായിരുന്നു നേടിയത്.
103 ഗോളുകൾ സ്‌കോർ ചെയ്ത അർജന്റീന താരം ലയണൽ മെസി. 109 ഗോളുകൾ അടിച്ച ഇറാൻ ഇതിഹാസം അലി ദേ.പിന്നെ ഒന്നാമതുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും. 200 മത്സരങ്ങൾ കളിച്ച റൊണാൾഡോ പോർച്ചുഗലിനായി ഇതുവരെ 123 ഗോളുകൾ നേടിയിട്ടുണ്ട്. ഛേത്രി 138 മത്സരങ്ങളിൽ നിന്നാണ് 90 ഗോളുകൾ നേടിയത്.റൊണാൾഡോയെ മറികടക്കാൻ ഛേത്രിക്ക് ആയേക്കില്ലെങ്കിലും ഛേത്രി വിരമിക്കും മുമ്പ് 100 അന്താരാഷ്‌ട്ര ഗോളിലെത്തണം എന്നാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ ആഗ്രഹിക്കുന്നത്.അലിദേ 148 മത്സരങ്ങളിൽ നിന്നാണ് ഇത്രയും 109 ഗോളുകൾ അടിച്ചത്. മെസിയാകട്ടെ 175 മത്സരങ്ങളിൽ നിന്നാണ് 103 ഗോളുകൾ വലയിലാക്കിയത്.
Comments