ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ച് ബൈഡൻ ഭരണകൂടം. വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഇന്ത്യക്കാർക്ക് അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനും എളുപ്പമാക്കും. കൂടാതെ എച്ച്-1 ബി വിസയിലുള്ള ഇന്ത്യക്കാർക്കും മറ്റ് വിദേശ തൊഴിലാളികൾക്കും യുഎസിൽ തന്നെ വിസകൾ പുതുക്കാൻ സാധിക്കും.
2022 സാമ്പത്തിക വർഷത്തിലെ 442,000 എച്ച്-1ബി തൊഴിലാളികളിൽ 73 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്.
യുഎസ് ഗവൺമെന്റ് ഓരോ വർഷവും 65,000 എച്ച്-1 ബി വിസകൾ വിദഗ്ധരായ വിദേശ ഉദ്യോഗാർത്ഥികളെ തേടുന്ന കമ്പനികൾക്ക് ലഭ്യമാക്കുന്നു. കൂടാതെ ഉന്നത ബിരുദധാരികൾക്ക് 20,000 അധിക വിസകളും നൽകുന്നു. വിസയുടെ കാലാവധി മൂന്ന് വർഷത്തേക്ക് നീണ്ടുനിൽക്കുകയും അതിന് ശേഷം വീണ്ടും മൂന്ന് വർഷത്തേക്ക് കൂടി പുതുക്കുകയും ചെയ്യാം.
ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, യുഎസിലെ ആമസോൺ, ആൽഫബെറ്റ്, മെറ്റാ എന്നാ കമ്പനികളിലാണ് ഏറ്റവും കൂടുതൽ എച്ച്-1 ബി വിദേശ ജീവനക്കാരുള്ളത്. വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വാഷിംഗ്ടണിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടത്തും. യുഎസിലെ ചില എച്ച്-1 ബി വിസ ഉടമകൾ ഈ വർഷം ആയിരക്കണക്കിന് ടെക് ജീവനെക്കാരെയാണ് പിരിച്ചുവിട്ടത്.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിദേശത്തെ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ യുഎസ് കമ്പനിയുടമകൾ അനുവദിക്കുന്ന വിസയാണ് എച്ച്-1 ബി. ജോലിയ്‌ക്ക് ആവശ്യമായ അറിവും യോഗ്യതയും കണക്കിലെടുത്താണ് ഉദ്യോഗാർത്ഥികൾക്ക് വിസ നൽകുന്നത്. ഇതിന് പ്രവർത്തി പരിജയവും അത്യാവശ്യമായ ഘടകമാണ്.
Comments