വാഷിംഗ്ടൺ: അമേരിക്കയിലെ ലൂയിസിയാനയിൽ ഇന്നലെ രാത്രി നടന്ന വെടിവെപ്പിൽ എട്ടു കുട്ടികൾ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്നു മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമിയെ സംഭവം സ്ഥലത്തെത്തിയ പോലീസ് കൊലപ്പെടുത്തി.
അമേരിക്കൻ സമയം പുലർച്ചെ 6മണിയോടെ വെടിവെപ്പ് നടന്നത്. 31 കാരനായ ഷമർ എൽകിൻസ് എന്നയാളാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കുട്ടികളിൽ ഏഴുപേർ ഇയാളുടെ മക്കളാണെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ മൂന്ന് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടുന്നു. ആദ്യം ഏഴ് കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്, പിന്നീട് വീടിന്റെ മേൽക്കൂരയിൽ നിന്നും ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തോക്കുധാരിയുടെ ഭാര്യ ഉൾപ്പെടെ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റതായി ഷ്രെവ്പോർട്ട് പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പ് “പൂർണ്ണമായും ഒരു ഗാർഹിക സംഭവമാണ്” എന്നും പോലീസ് വ്യക്തമാക്കി. എൽക്കിൻസും ഭാര്യയും വിവാഹ മോചനം നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നും അടുത്ത ദിവസം കോടതിയിൽ ഹാജരാകാൻ തീരുമാനിച്ചിരുന്നതായും ഒരു കുടുംബാംഗം വെളിപ്പെടുത്തിയിട്ടുണ്ട്.














