തായ്‌പേയ്; ഇന്തോനേഷ്യൻ ഓപ്പണിലെ കിരീട നേട്ടത്തിന് ശേഷം തായ്‌പേയ് ഓപ്പണിലും കുതിപ്പ് തുടർന്ന് മലയാളി താരം എച്ച്.എസ് പ്രണോയ്. പുരുഷ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിൽ കടന്നാണ് താരം ഫോം തുടർന്നത്. സിംഗിൾസിലെ അവസാന പ്രതീക്ഷയാണ് ഈ തിരുവനന്തപുരം സ്വദേശി. ഇന്ത്യൻ പ്രതീക്ഷകളായിരുന്നു ശങ്കർ മുത്തുസ്വാമിയും മീരാബ ലുവാംഗ് മൈസ്നവും ആദ്യ റൗണ്ടിലും പി.കശ്യപ് രണ്ടാം റൗണ്ടിലും പുറത്തായിരുന്നു.
ഇന്തോനേഷ്യയുടെ ടോമി സുഗിയാർടോവിനെയാണ് സൂപ്പർ 300 ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ പ്രണോയ് തോൽപിച്ചത് (21-9, 21-17). ഇന്ത്യൻ താരങ്ങളിൽ പ്രണോയ് മാത്രമാണ് ഇനി ടൂർണമെന്റിൽ ശേഷിക്കുന്നത്. തുടക്കം തൊട്ട് ആക്രമിച്ചുകളിച്ച പ്രണോയ്, വെറും 36 മിനിറ്റുകൾക്കുള്ളിലാണ് ബാഡ്മിന്റൻ ലോക ചാമ്പ്യൻഷിപ്പിലെ മുൻ വെങ്കല മെഡൽ ജേതാവായ സുഗിയാർ ടോവിനെ തറപറ്റിച്ചത്.
ലോക റാങ്കിൽ 16ാം സ്ഥാനത്തുള്ള ഹോങ്കോംഗ് താരം കാ ലോംഗ് അങ്കസുമായാണ് പ്രണോയ് കോട്ടറിൽ ഏറ്റമുട്ടുന്നത്.പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം പി.കശ്യപ്, ചൈനീസ് തായ്‌പേയിയുടെ സു ലി യങ്ങിനോടും (16-21, 17-21) മിക്‌സ്ഡ് ഡബിൾസിൽ സിക്കി റെഡ്ഡി-രാഹൻ കപൂർ സഖ്യം, ചൈനീസ് തായ്‌പേയിയുടെ ചിയു സിയാങ് ചി ലിൻ ഷിയോ മിൻ സഖ്യത്തോടും (13-21, 18-21) തോറ്റു.
Comments