പാലക്കാട്: നാലാം മാസത്തിലെ പ്രസവത്തെ തുടർന്ന് മരിച്ച നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയിലുള്ള വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലാണ് നാല് മാസം പ്രായമായ ആൺകുട്ടിയുടെ മൃതദേഹം വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വാണിയംകുളം സ്വദേശിനിയായ യുവതി ബന്ധുവിന് കൂട്ടിരിക്കുന്നതിനായി ആശുപത്രിയിൽ എത്തിയതായിരുന്നു. ബുധനാഴ്ച രാത്രിയോടെ് യുവതി നാലുമാസം പ്രായമായ ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവത്തെ തുടർന്ന്് പൂർണ വളർച്ചയെത്താത്ത കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് മരണപ്പെട്ടതോടെ യുവതി ശുചിമുറിക്ക് സമീപത്തെ വേസ്റ്റ് ബിന്നിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
സംഭവം നടന്ന് തൊട്ടടുത്ത ദിവസം പുലർച്ചെയാണ് സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രിയിലെ ക്ലീനിംഗ്് തൊഴിലാളികളാണ് വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം ആദ്യം കാണുന്നത്. ഇതേത്തുടർന്ന് ഒറ്റപ്പാലം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രസവിച്ച യുവതി ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ തുടരുകയാണ്.
Comments