തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർക്കാർ ഭൂമി ഇഷ്ടക്കാർക്ക് തീറെഴുതി നൽകാൻ സർക്കാരിന്റെ കള്ളക്കളി. ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന ലക്ഷങ്ങൾ വിലയുള്ള ഭൂമി സർക്കാർ ചോദിക്കുന്ന പണം നൽകി വാങ്ങാമെന്ന ക്ഷേത്രത്തിന്റെ ഭരണകർത്താക്കളായ സൈനിക കേന്ദ്രം പലതവണ കത്ത് നൽകിയെങ്കിലും ഇത് പരിഗണിച്ചതു പോലുമില്ല. ഇഷ്ടക്കാരായ വ്യാപാര മുതലാളിമാർക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായി സി.ഐ.ടി.യു സ്ഥലത്ത് കൊടികുത്തി. തീപിടിത്തത്തിൽ നശിച്ച കച്ചവട കേന്ദ്രങ്ങൾ നിർമ്മിക്കാൻ സ്ഥലം നൽകുന്നുവെന്നാണ് വാദം. എന്നാൽ തീപിടിച്ച കടകളെല്ലാം തകരാറുകൾ പരിഹരിച്ച് വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സ്ഥലം വിട്ടുനൽകി കെട്ടിടം നിർമ്മിച്ച് സ്ഥാപനം തുടങ്ങാമെന്ന വ്യവസ്ഥയിൽ കരാർ ഉറപ്പിക്കാനാണ് റവന്യു വകുപ്പിന്റെ നീക്കം.
പ്രദേശത്തെ എംഎൽഎകൂടിയായ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലാണ് തട്ടിപ്പിന് നീക്കം. സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടുകയാണ് പ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രം. ദിനംപ്രതി ആയിരങ്ങളാണ് ക്ഷേത്ര ദർശനത്തിനെത്തുന്നത്. ഇവിടെ നിർമ്മിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ മത്സ്യ മാംസാദികൾ വരെ വിൽക്കുന്ന കേന്ദ്രമായി ഭാവിയിൽ മാറും. ഇതിലേയ്‌ക്കുള്ള ഗൂഢ നീക്കമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും നടത്തുന്നത്.
ഇതിനിടെ സിഐടിയു ഭൂമിയ ഭൂമിയിൽ കൊടി കുത്തി. ക്ഷേത്രത്തിന് മുന്നിലെ തേങ്ങ കച്ചവടം നിയന്ത്രിക്കുന്നത് വട്ടിപ്പലിശക്കാരനെന്നാണ് വിവരം. ഇയാൾക്ക് സി.ഐ.ടി.യുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇയാൾക്ക് സൗജന്യമായി കടമുറികൾ ലഭിക്കാനുള്ള നീക്കം ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്. ഭൂമിഗണപതിക്ഷേത്രത്തിനു വിട്ടു നൽകണമെന്ന് ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും ആവാര്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി സർക്കാരിന് നിവേദനം നൽകി.
Comments