മുംബൈ: ലോകകപ്പ് ക്രിക്കറ്റിന് നൂറ് ദിവസങ്ങൾ മാത്രം. ഇന്ത്യ വേദിയാകുന്ന ലോകകപ്പ് മത്സരങ്ങളുടെ മത്സരക്രമം ഇന്ന് പുറത്തിറക്കും. മുംബൈ വാങ്ക്‌ഡെ സ്റ്റേഡിയം, കൊൽക്കത്ത ഈഡൻ ഗാർഡൻസ് എന്നിവിടങ്ങളിൽ സെമി ഫെനൽ മത്സരങ്ങളും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിയിലും നടക്കും. പന്ത്രണ്ട് നഗരങ്ങളിലായി 45 മത്സരങ്ങളാണ് നടക്കുക. ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടത്തും നടക്കും.
ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിൽ മറ്റൊരു ചരിത്ര മുഹൂർത്തം കൂടി അരങ്ങേറി. ലോക കായിക ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പ് ട്രോഫിബഹിരാകാശത്ത് എത്തിച്ചു. ഭൂമിയിൽ നിന്ന് 120,000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിലാണ് വിക്ഷേപിച്ചത്. തുടർന്ന് ട്രോഫി അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഇറക്കുകയായിരുന്നു. ബെസ്‌പോക്ക് സ്ട്രാറ്റോസ്ഫിയറിക് ബലൂൺ ഘടിപ്പിച്ചാണ് ട്രോഫി അന്തരീക്ഷത്തിൽ എത്തിച്ചത്.
അതേസമയം പാകിസ്താനും ലോകകപ്പിൽ കളിക്കും. ബിസിസിഐ ആണ് ഇക്കാര്യം ഉറപ്പ് വരുത്തിയത്. ഇന്ത്യയും പാകിസ്താനു തമ്മിലുള്ള മത്സരം അഹമ്മദാബാദിൽ ആയിരിക്കും നടക്കുക. മത്സരം ഒക്ടോബർ ഒമ്പതിന് ആരംഭിച്ച് നവംബർ 19-വരെ നീളാനാണ് സാദ്ധ്യത. പാപുവ ന്യൂ ഗിനിയ, അമേരിക്ക, കുവൈറ്റ്, ഫ്രാൻസ്, ഉഗാണ്ട, നൈജിരിയ എന്നിവയടക്കം ലോകകപ്പ് പതിനെട്ട് രാജ്യങ്ങളിൽ ആയിരിക്കും നടക്കുക. ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ മത്സരങ്ങൾ നടക്കുക.
Comments