ലക്നൗ : മദ്രസയിൽ പഠിക്കാനെത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്ത മൗലവി അറസ്റ്റിൽ . ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി ഖാരി മുഹമ്മദാണ് പിടിയിലായത് . ബിതൂരിലെ വീട്ടിൽ ഏറെ നാളായി ഖാരി മുഹമ്മദ് മദ്രസ നടത്തുകയാണ്. സമീപത്തെ കുട്ടികൾ മതപഠനത്തിനായി ഇവിടെയെത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഇയാളുടെ മദ്രസയിൽ പഠിക്കാൻ പോയിരുന്നു. ഇതിൽ ഒരു കുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത് . തന്റെ ഭാര്യയ്‌ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തിയത് . പിന്നാലെ പെൺകുട്ടിയ്‌ക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി പീഡനത്തിരയാക്കി . ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു . പിന്നീട് ഇതു കാട്ടി പ്രതി പലപ്പോഴായി പെൺകുട്ടിയെ പീഡനത്തിനിരയാക്കി . പോലീസിൽ അറിയിച്ചാൽ ഭൂതങ്ങളെ അയച്ച് കുടുംബം തകർക്കുമെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഗത്യന്തരമില്ലാതെ കുട്ടി മാതാപിതാക്കളോറ്റ് വിവരം പറയുകയായിരുന്നു .
പുരോഹിതനെ തങ്ങൾക്ക് ഭയമാണെന്ന് ഇരയുടെ കുടുംബവും പരാതിയിൽ പറയുന്നു. പോക്‌സോ നിയമപ്രകാരമുള്ള ഐപിസി വകുപ്പുകൾ പ്രകാരമാണ് നടപടി.
Comments