തിരുവനന്തപുരം: കൈതോല പായ വിവാദം സിപിഎം നേതാക്കളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണെന്ന് സിപിഎം സംസ്ഥാനെ സെക്രട്ടറി എം.വി ഗോവിന്ദൻ. ആര് എന്ത് ഫേസ്ബുക്കിൽ എഴുതിയാലും മാദ്ധ്യമങ്ങൾ എന്ത് ചർച്ച ചെയ്താലും നേതാക്കളുടെ പ്രതിച്ഛായ തകർക്കാൻ സാധിക്കില്ല. കേരളത്തിൽ നയാപൈസയുടെ അഴിമതി നടന്നിട്ടില്ലെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു. ഏകീകൃത സിവിൽ കോഡിലും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
എൽഡിഎഫ് സർക്കാർ അഴിമതി നടത്തില്ല. നയാ പൈസയുടെ അഴിമതി അനുവദിക്കുകയുമില്ല. ആളെയും പാർട്ടിയേയും നോക്കിയല്ല കേസ് എടുക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.സുധാകരനെ അറസ്റ്റ് ചെയ്തിട്ട് ഒരു പ്രതിഷേധം ഉണ്ടായിട്ടില്ല. തട്ടിപ്പ് നടത്തിയിട്ടാണ് സുധാകരനും സതീശനുമെതിരെ കേസ് എടുത്തത്. നേതാക്കൾക്ക് എതിരെയുള്ള കേസിനെ രാഷ്‌ട്രീയമായി നേരിടുമെന്നാണ് കോൺഗ്രസ് പറയുന്നത്. തട്ടിപ്പ് കേസുകളിൽ എന്ത് രാഷ്‌ട്രീയം പറഞ്ഞാണ് നേരിടുന്നത്. ആര് എന്ത് ഫേസ്ബുക്കിൽ എഴുതിയാലും മാദ്ധ്യമങ്ങൾ എന്ത് ചർച്ച ചെയ്താലും സിപിഎം നേതാക്കളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താൻ കഴിയില്ല. സംശുദ്ധ രാഷ്ട്രീയക്കാരാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളത്. കരിവാരിത്തേച്ച് കളയാമെന്ന് കരുതേണ്ട.
കാണുന്നതിന് അപ്പുറം കാണാൻ ശേഷിയുള്ള ജനങ്ങൾ ഇവിടുണ്ട്. തെറ്റായ നിലപാടിനെതിരെ പാർട്ടിക്കകത്ത് നടപടി കൈക്കൊള്ളും. ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ല. തെറ്റായ ഒരു പ്രവണതയും വച്ച് പൊറുപ്പിക്കില്ല. എല്ലാം പാർട്ടിയെ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടിയാണ്. പാഴ് മുറം കൊണ്ട് സൂര്യനെ മറയ്ക്കാൻ ആകില്ല. ഏക സിവിൽ കോഡ് ഫാസിസത്തിലേയ്‌ക്കുളള ചുവടുവെപ്പാണ്. ഇന്നത്തെ സാഹചര്യത്തിൽ ഏക സിവിൽ കോഡ് കൊണ്ടു വരാൻ സാധിക്കില്ല. ഏക സിവിൽ കോഡിനെ എതിർക്കും. തെറ്റായ പ്രചരണത്തെ ഏറ്റവും അധികം പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിണ്.
Comments